ADVERTISEMENT

മലയാളികളുടെ പ്രിയ നടൻ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്പ്സ്’ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനൊപ്പം ഇന്നസന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിറ്റിൽ  ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമിക്കുന്ന സിനിമ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്നു. ‘ഹെലൻ’ എന്ന ചിത്രത്തിന് ശേഷം അതിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ‘ഫിലിപ്സ്’ നവംബറിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. 

മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്തരിച്ച നടൻ ഇന്നസന്റിന്റെ അവസാന ചിത്രമാണിത്. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

മൂന്നു മക്കളുമൊത്ത് ബെംഗളൂരിൽ സ്ഥിരതാമസമാക്കിയ ‘ഫിലിപ്പ്’ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബെംഗളൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്. 

വേൾഡ് വൈഡ് തിയട്രിക്കൽ  റൈറ്സ് 90’സ് പ്രൊഡക്‌ഷൻ. സംഗീതം ഹിഷാം അബ്ദുൾ വഹാബ്, ക്യാമറ ജെയ്സൺ ജേക്കബ് ജോൺ, എഡിറ്റിങ് നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ജെ പുള്ളാടൻ, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ അനിൽ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, കോസ്റ്റ്യൂംസ് അരുൺ മനോഹർ, മേക്കപ്പ് മനു മോഹൻ, ലിറിക്‌സ് അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ, വി എഫ് എക്‌സ് അക്സെൽ മീഡിയ, സൗണ്ട് ഡിസൈൻ & മിക്‌സ് ആശിഷ് ഇല്ലിക്കൽ, അസ്സോഷ്യേറ്റ് ഡയറക്ടർ ധനഞ്ജയ് ശങ്കർ, കളറിസ്റ്റ് ജോജി പാറക്കൽ, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ യെല്ലോടൂത്ത്സ്

English Summary:

Watch Philip's Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com