ADVERTISEMENT

ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും ഹൽദി ആഘോഷം കളറാക്കി സുഹൃത്തുക്കൾ. നടിമാരായ മിയ, പൂജിത തുടങ്ങി കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക വരെ പ്രിയ സുഹൃത്തിനു വേണ്ടി ചടങ്ങിനെത്തുകയുണ്ടായി. ഷഫ്ന, കുക്കു, ജീവ തുടങ്ങിയ ടെലിവിഷൻ സ്റ്റാർസും പരിപാടിക്കു മാറ്റുകൂട്ടി.

ചടങ്ങിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങൾ ഗോപികയും ജിപിയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ജനുവരി 28നാണ് ആരാധകർ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ–ഗോപിക അനിൽ വിവാഹം. വിവാഹ ആഘോഷങ്ങൾക്ക് ആദ്യം തുടക്കമിട്ടിരിക്കുന്നത് ഗോപികയാണ്. വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയിരുന്നു ​ഗോപിക അനിൽ. ​

gopika-anil-haldi

ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് ​ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങൾ പങ്കിട്ടത്. കുടുംബാ​ഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ചും പാർട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്. സിൽവർ നിറത്തിലുള്ള ബോഡി കോൺ ഷിമറി ഡ്രസ്സായിരുന്നു ​ഗോപികയുടെ വേഷം.

diya-3
gp-haldi
gopika-anil-haldi-244

കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്.

gopika-anil-haldi-24
gopika-anil-haldi-2

മ്യൂസിക് വിഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും മലയാളികളുടെ ഇടയിൽ ശ്രദ്ധേയനാണ്. ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക.

ജനുവരി 28 നാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23 നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് താരങ്ങള്‍ വാർത്ത പുറത്തുവിട്ടത്. മ്യൂസിക് വിഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും സ്ഥാനമുറപ്പിച്ചു. ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക.

English Summary:

Govind Padmasoorya and Gopika celebrate Haldi Night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com