ADVERTISEMENT

ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റേയും വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത ദുഃഖം ഫോട്ടോഷോപ്പിലൂടെ തീർത്ത് പേളി മാണി. ‘‘വധൂവരന്മാരോടൊപ്പമുള്ള ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് അസൂയക്കാർ പറഞ്ഞേക്കാം ഞാൻ അതൊന്നും വകവയ്ക്കില്ല’’, എന്നാണ് പേളി മാണി പറയുന്നത്.  ജിപിക്കൊപ്പം ഗോപികയ്ക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആശംസിച്ച പേളി ഉടൻ തന്നെ രണ്ടുപേരും തന്നെ വന്നു കണ്ടിരിക്കണം എന്നും പറയുന്നുണ്ട്.  പേളിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.  

‘‘നിങ്ങൾ ഇരുവർക്കും സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു. ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളെങ്കിലും നിങ്ങളുടെ കല്യാണത്തിന് പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.  അതാണ് യഥാർത്ഥ സൗഹൃദം.  ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അസൂയക്കാർ പറഞ്ഞേക്കാം പക്ഷെ അതൊന്നും എനിക്ക് കുഴപ്പമില്ല.  നിങ്ങളുടെ കല്യാണത്തിന് സാരി ഉടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്. 

പ്രിയപ്പെട്ട ജിപിക്കൊപ്പം രസകരമായ ഒരു റോളർ കോസ്റ്റർ റൈഡിനു തയ്യാറായിക്കോളൂ. ബാക്കി ഞാൻ നേരിട്ട് കാണുമ്പോൾ പറയാം. നിങ്ങൾ രണ്ടുപേരും ഉടൻ തന്നെ എന്നെ സന്ദർശിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്.’’ പേളി മാണി കുറിച്ചു. 

പേളിയുടെ പോസ്റ്റിനു താെഴ ഭർത്താവ് ശ്രീനിഷ് കുറിച്ച കമന്റും വൈറലായി മാറി. ‘‘മതി മതി, വേഗം തിരിച്ചുവാ. രണ്ട് കൊച്ചുങ്ങളെ തനിച്ചു നോക്കാൻ പാടാണ്’’ എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്.

‘‘ഈ പെണ്ണ്’ എന്നായിരുന്നു ജിപിയുടെ കമന്റ്. നവവധുവായ ഗോപികയ്ക്ക് ആകട്ടെ ചിരി അടക്കാനായില്ല.  

ടെലിവിഷൻ ചാനലുകളിൽ അവതാരക ജോഡികളായിരുന്ന ജിപിയും പേളിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. പേളിയുടെ വിവാഹത്തിന് ആഘോഷങ്ങൾക്കു ചുക്കാൻ പിടിച്ചതും ജിപിയായിരുന്നു.

അതേസമയം, രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിന് ശേഷം വിശ്രമത്തിലാണ് പേളി മാണി. ജനുവരി 13നാണ് പേളിക്കും ശ്രീനിഷ് അരവന്ദിനും രണ്ടാമതൊരു പെൺകുഞ്ഞ് പിറന്നത്.

English Summary:

Pearle Maaney shares a hilarious post on 'attending' BFF Govind Padmasoorya's wedding, says 'I know hater

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com