Premium

ഒരു ഡിസംബറും കടന്നുപോകില്ല ഈ പാട്ടുകളില്ലാതെ; കേൾക്കുന്തോറും വീര്യം കൂടുന്ന എന്ത് ലഹരിയാണിതിൽ?

HIGHLIGHTS
  • ഒരിക്കലും മറക്കാനാകാത്ത ക്രിസ്മസ് പാട്ടുകൾക്കുപിന്നിലെ കഥകള്‍
  • ‘പൈതലാം യേശു’വും ‘കാവൽ മാലാഖമാരും’ പാട്ടായി പിറന്നതിനു പിന്നിലെ ഓർമകൾ
  • ലോകത്ത് ഏറ്റവും കൂടുതൽ തവണ ആലപിക്കപ്പെട്ട പാട്ട് ഒരു ക്രിസ്മസ് ഗാനമാണ്
christmas-premium-music
സുജാത മോഹൻ, കെ.എസ്.ചിത്ര, കെ.െജ.യേശുദാസ്
SHARE

പാട്ടുവീഞ്ഞൊഴുക്കി, ആഘോഷത്തിന്റെ ലഹരി നിറച്ച് ഹൃദയങ്ങളിലേക്കു കിനിഞ്ഞിറങ്ങുന്നുണ്ട് ചില ഈണങ്ങളിപ്പോൾ. മഞ്ഞണിഞ്ഞ രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് കേൾവിക്കാരന്റെ ഹൃദയവീഥികളിലൂടെ അവയോരോന്നും ഒഴുകിപ്പരക്കുന്നു. കേൾക്കുന്തോറും വീര്യം കൂടി വരുന്ന ആ ഈരടികൾ ആഘോഷമായും ആനന്ദമായും പ്രാർഥനാഗീതമായുമൊക്കെ മാറുന്നുണ്ട് ഉള്ളിന്റെയുള്ളിൽ. അവയൊന്നും കേൾക്കാതെ ഒരു ഡിസംബറും കടന്നുപോകില്ല. മഞ്ഞു പെയ്യുന്ന ധനു മാസത്തിലെ കുളിരുള്ള രാവില്‍ ബെത്‌‌ലഹേമിൽ കേട്ട ആ ദിവ്യ പൈതലിന്റെ കൊഞ്ചൽ നാദം ഓർമിക്കുന്ന ഓരോ മലയാളിയും അതേ ലാളനയോടെ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട് ഈ ക്രിസ്മസ് ഈണങ്ങളെ. പണ്ടെപ്പോഴോ ഹൃദയത്താളിൽ കോറിയിട്ട ആ വരികളും സംഗീതവും ഓരോ ഡിസംബർ പിറക്കുമ്പോഴും നാമറിയാതെ തന്നെ ചുണ്ടുകളിലേക്കെത്തുന്നു. മൂളി നടക്കാനും താളം പിടിപ്പിക്കാനും ആഘോഷങ്ങളുടെ അകമ്പടിയായി എത്തുന്ന ക്രിസ്മസ് പാട്ടുകളെ എന്നും കൂടെക്കൂട്ടുന്നുണ്ട് ആസ്വാദകർ. കേട്ടുപഴകിയ, പാടിപ്പതിഞ്ഞ ആ നല്ലീണങ്ങള്‍ നെഞ്ചോരമെത്തിക്കഴിഞ്ഞു ഈ ക്രിസ്മസ് കാലത്തും. തിരുപ്പിറവിയെ ഓർമിപ്പിച്ച് മലയാളിയുടെ കൂടെക്കൂടിയ ആ ക്രിസ്മസ് പാട്ടുകളെ വീണ്ടും ഓർക്കുമ്പോൾ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS