ഭരതന്‍ സംവിധാനം ചെയ്ത ‘കാതോടു കാതോര’ത്തിലെ ‘ദേവദൂതർ പാടി...’ എന്ന ഗാനം മുപ്പത്തിയേഴ് വർഷങ്ങൾക്കു ശേഷം തരംഗമായി മാറുമ്പോള്‍ പാട്ടിലൊരു സ്വരസാന്നിധ്യമായ കഥയും ഇരുപത്തിനാലാം ഓർമദിനത്തില്‍ ഭരതനെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവയ്ക്കുകയാണ് ഭരതന്‍ ചിത്രങ്ങളിലെ പ്രിയഗായിക ലതിക. ദേവദൂതർ വീണ്ടും പാടുമ്പോൾ ഭരതേട്ടന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്ന് ഗായിക വേദനയോടെ പറയുന്നു. ‘ഭരതേട്ടന് ഒരുപാട് അധ്വാനിച്ചും ബുദ്ധിമുട്ടിയും ചെയ്ത സിനിമയാണ് കാതോട് കാതോരം. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല. ഭരതേട്ടനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമോ എന്നറിയില്ല. ഭരതേട്ടനുണ്ടായിരുന്നെങ്കില്‍, ലളിതച്ചേച്ചിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ വെറുതെയെങ്കിലും ആഗ്രഹിച്ചു പോകുകയാണ്. അവരെക്കുറിച്ചു മാത്രമാണ് ഈ ദിവസങ്ങളില്‍ എന്റെ ചിന്ത. ഭരതേട്ടനെയും ലളിതച്ചേച്ചിയെയും ഓര്‍ക്കാതെ എനിക്കൊരു ദിവസവുമില്ല. അദ്ദേഹം പോയി ഇരുപത്തിനാല് വര്‍ഷമാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചിത്രവും അതിലെ പാട്ടും വീണ്ടും ഇഷ്ടത്തോടെ എല്ലാവരും കേള്‍ക്കുന്നതിലും ചര്ച്ചചെയ്യപ്പെടുന്നതിലും ഒരുപാട് സന്തോഷമുണ്ട്. എന്നാല്‍ അതിലേറെ വിഷമവും.’–ലതിക മനസ്സു തുറക്കുകയാണ് ‘മനോരമ ഓൺലൈനി’നോട്...
Premium
ഭരതേട്ടനെപ്പോലും അവർ മറന്നു, ഇത് സാമാന്യ മര്യാദയല്ല; ‘ദേവദൂതർ’ പാടിയ ലതിക പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}