ADVERTISEMENT

മലയാള താളസമ്പ്രദായത്തിന്റെ മമ്മൂട്ടിയും മോഹൻലാലുമാണു കൂടെയിരിക്കുന്നത്. കൊട്ടെന്നു കേട്ടാൽ മട്ടന്നൂർ ശങ്കരൻകുട്ടി, പെരുക്കമെന്നു കേട്ടാൽ പെരുവനം കുട്ടൻ മാരാർ. മലയാളികൾക്ക് ഇതാണ് ഇവർ രണ്ടു പേരും. ചെണ്ടകൊണ്ട് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റു രണ്ടു കലാകാരൻമാർ മലയാളത്തിൽ ഉണ്ടായിട്ടില്ല. അതിനർഥം ഇവരേക്കാൾ പ്രതിഭകളായ ചെണ്ടവാദ്യ ആശാൻമാർ ഉണ്ടായിരുന്നില്ല എന്നല്ല. പ്രതിഭാസ്പർശത്തിനൊപ്പം താരാരാധന കൂടി ചേരുമ്പോഴാണ് മട്ടന്നൂരിന്റെ മട്ടും പെരുവനത്തിന്റെ പെരുമയും കേരളത്തിന്റെ അഭിമാനമാകുന്നത്. രണ്ടു പേരുടെയും പേരിനുമുണ്ട് സാദൃശ്യം. മട്ടന്നൂർ ശങ്കരൻകുട്ടി എന്ന മട്ടന്നൂർ ശങ്കരമാരാരുടെ പേരിലെ ‘കുട്ടി’, ആസ്വാദകർ അദ്ദേഹത്തിനു ചാർത്തിക്കൊടുത്ത അലങ്കാരമാണ്. പെരുവനം കുട്ടൻ മാരാർ യഥാർഥത്തിൽ ശങ്കരനാരായണനാണ്. പഞ്ചാരിയും പാണ്ടിയും ഒന്നിച്ചു കൊട്ടാറില്ല എന്നു പറയുന്നതുപോലെ, ഇവർ രണ്ടുപേരും ഒന്നിച്ചിരുന്ന് ഇതുപോലൊരു സംഭാഷണം ഇതുവരെ ഉണ്ടായിട്ടില്ല. ആ തരത്തിൽ ഇതൊരു അപൂർവഭാഗ്യമാണ്, അസുലഭ അവസരമാണ്. ‘മനോരമ ഓൺലൈനിനു’ വേണ്ടി മട്ടന്നൂരും പെരുവനവും ഒന്നിച്ചപ്പോൾ... വിഡിയോ കാണാം, വിശദമായ അഭിമുഖവും വായിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com