ADVERTISEMENT

താൻ എല്ലാവരോടും സംസാരിക്കാറുണ്ടെങ്കിലും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാൻ സുഹൃത്തുക്കൾ ഇല്ലെന്നു വെളിപ്പെടുത്തി റിമി ടോമി. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലാണ് റിമി ഇക്കാര്യം തുറന്നു പറഞ്ഞത്. പരിപാടിയിൽ അതിഥിയായി എത്തിയ സയനോരയോട് സുഹൃത്തുക്കളെക്കുറിച്ച് റിമി ചോദിക്കുകയും സയനോര തന്റെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയും ചെയ്തപ്പോഴാണ് റിമിയുടെ ഈ വെളിപ്പെടുത്തൽ. 

 

സയനോര തന്റെ സുഹൃത്തുക്കളെ പരിചയപ്പെട്ടതിനെക്കുറിച്ചും ഇപ്പോഴും സൗഹൃദങ്ങൾ നിലനിർത്തുന്നതിനെക്കുറിച്ചും റിമിയോടു പങ്കുവച്ചു. എല്ലാ ആഴ്ചയും അവര്‍ തന്നെ വിളിക്കാറുണ്ടെന്നും വിളിച്ചില്ലെങ്കിൽ വഴക്കുണ്ടാക്കുമെന്നും ഗായിക പറഞ്ഞു. സയനോരയുടെ സുഹൃത് വലയം തന്നെ അമ്പരപ്പിച്ചിട്ടുണ്ടെന്നും സയനോര സൗഹൃദങ്ങൾ നിലനിർത്തുന്നതും തുടരുന്നതും കാണുമ്പോൾ തനിക്ക് അദ്ഭുതം തോന്നാറുണ്ടെന്നും പറഞ്ഞ റിമി, താൻ എല്ലാവരോടും സംസാരിക്കാറുണ്ടെങ്കിലും എല്ലാം പങ്കുവയ്ക്കാൻ തനിക്ക് സുഹൃത്തുക്കൾ ഇല്ല എന്നു വെളിപ്പെടുത്തി. 

 

അപ്പോൾ ഞാൻ നിന്റെ ആരാണ് എന്ന ചോദ്യമാണ് സയനോര ഉന്നയിച്ചത്. അത് കേട്ട് റിമി ചിരിച്ചുവെങ്കിലും എവിടെ പോയാലും ഒരുമിച്ച് പോകാനും എല്ലാ കാര്യങ്ങളും വിളിച്ചു പറയാനും തനിക്ക് സുഹൃത്തായി ആരുമില്ലെന്ന് പറഞ്ഞു. എല്ലാം പങ്കുവയ്ക്കാനുള്ള സുഹൃത്തുക്കളെ കിട്ടുക എന്നത് മഹാഭാഗ്യമാണെന്നും ഗായിക കൂട്ടിച്ചേർത്തു. 

 

ആസ്വാദകർക്കിടയിൽ വലിയ തരംഗമായി മാറിയ ബേങ്കി ബേങ്കി ബൂം എന്ന കണ്ണൂർ പാട്ട് പാടിക്കൊണ്ടാണ് സയനോര വേദിയിലേക്കെത്തിയത്. മലയാളികളുടെ രണ്ട് പ്രിയ ഗായികമാർ ചേർന്ന് പാട്ടും തമാശയും കളിയും ചിരിയുമായി ഒന്നും ഒന്നും മൂന്നിന്റെ വേദി കീഴടക്കി. സയനോരയ്ക്കൊപ്പം ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് മേനോനും നായകൻ നീരജ് മാധവും നായിക പുണ്യ എലിസബത്തും ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ എത്തിയിരുന്നു. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com