ADVERTISEMENT

ഋഷി കപൂറിന്റെ വിയോഗം താങ്ങാനാകുന്നില്ലെന്നു തുറന്നു പറഞ്ഞ് ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ. ഋഷി തന്റെ നാലാമത്തെ മകനെ പോലെയായിരുന്നുവെന്നും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഗായിക തുറന്നു പറഞ്ഞു.

 

‘എനിക്ക് എന്റെ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടതു പോലെയാണ് ഇപ്പോൾ തോന്നുന്നത്. ഋഷി വളരെ മികച്ച നടനായിരുന്നു. അവൻ വളരെ നന്നായി നൃത്തം ചെയ്യുമായിരുന്നു. മികച്ച റൊമാന്റിക് ഹീറോ ആയിരുന്നു. അതി സങ്കീർണമായ രംഗങ്ങൾ പോലും ഋഷി തന്മയത്വത്തോടെ കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ മരണം എനിക്കു താങ്ങാനാകുന്നില്ല. എന്റെ നാലാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതു പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്. 

 

എന്റെ പാചകവും ഋഷിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഞാൻ തയ്യാറാക്കുന്ന പല വിഭവങ്ങളും അവൻ ഏറെ ആസ്വദിച്ചിരുന്നു. അമേരിക്കയിലേക്കു പോകുന്നതിനു മുന്‍പ് എന്റെ കൈ കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാന്‍ ഋഷി ഒരുപാട് ആഗ്രഹിച്ചിരുന്നു. നിർഭാഗ്യവശാൽ എനിക്കത് തയ്യാറാക്കി കൊടുക്കാൻ സാധിച്ചില്ല. അത് എപ്പോഴും ഒരു തീരാ സങ്കടമായി എന്നിൽ അവശേഷിക്കുകയാണ്’.– ആശ ഭോസ്‌ലെ പറഞ്ഞു.  

 

അർബുദ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്ന ഋഷി കപൂർ ഏപ്രിൽ മുപ്പതിനാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര രംഗത്തെ ആകെ ഉലച്ചിരിക്കുന്നു എന്ന് കുറിച്ചുകൊണ്ട് ലത മങ്കേഷകർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കുഞ്ഞു ഋഷിയെ കയ്യിലെടുത്ത് താലോലിക്കുന്ന അപൂർവ ചിത്രവും ഗായിക പോസ്റ്റു ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com