ADVERTISEMENT

കുട്ടനാടന്‍ പാടത്തിനു നടുവിലെ ആനവരമ്പിലൂടെ മഴ കൊണ്ടു നടന്ന ഓര്‍മ്മകള്‍ മാത്രം മതി ബീയാര്‍ പ്രസാദിന് തെളിമലയാളത്തിന്റെ ചന്തമുള്ള പാട്ടൊരുക്കാന്‍. ഞാറ്റോല പച്ചവളയും പൊന്നും തെളി കൊലുസും പാട്ടില്‍ കോര്‍ത്തു വയ്ക്കുന്ന വരികളില്‍ മണ്ണിന്റെ മണവും മാമ്പഴത്തിന്റെ മധുരവുമുണ്ട്. കസവിന്റെ തട്ടവും വെള്ളിയരഞ്ഞാണവുമിട്ട കൂന്താലിപുഴയുടെ ചേലുണ്ട്. ഒളിമങ്ങാത്ത പാട്ടുകളുടെ പേരില്‍ തന്നെയാണ് മലയാളി ഈ കുട്ടനാട്ടുകാരന്റെ പാട്ടുകളെ ഇഷ്ടപ്പെടുന്നതും. കുട്ടനാട്ടിലെ മഴക്കൊപ്പം തുള്ളിക്കളിച്ച ബാല്യവും കൗമാരവും കടന്ന് ജീവിതമൊഴുകിയണഞ്ഞ പാട്ടുവഴികളെക്കുറിച്ചോർക്കുമ്പോൾ എന്നും സംതൃപ്തനായിരുന്നു ബീയാര്‍ പ്രസാദ്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com