ADVERTISEMENT

ഷഹബാസ്‌ അമന്റെ  ആലാപനത്തിൽ ഇരട്ടയിലെ ആദ്യ ഗാനമായ 'പുതുതായൊരിത്' ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകിയപ്പോൾ ആ മനോഹര ഗാനം പാടിയിരിക്കുന്നത് ഷഹബാസ്‌ അമൻ ആണ്. 

 

ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാർ ഇവരാണ്

 

മ്യൂസിക് പ്രൊഡ്യൂസർ: ജേക്സ് ബിജോയ്, ഡാനിയേൽ ജോസഫ് ആന്റണി, എബിൻ പള്ളിച്ചൻ.

 

ഗിറ്റാർ: സുമേഷ് പരമേശ്വർ, ബാസ്സ്: നേപ്പിയർ നവീൻ, ഫ്ലൂട്ട്: ജോസി ആലപ്പുഴ, സന്തൂർ- ലോകേഷ്,  അഡിഷണൽ റിതം - ശ്രുതിരാജ് ,സെഷൻ ക്രമീകരണം: ഡാനിയേൽ ജോസഫ് ആന്റണി, മനീത് മനോജ് ,മൈൻഡ് സ്കോർ മ്യൂസിക് , കൊച്ചി ,അസിസ്റ്റന്റ്: നജിദ് നിസാമുദീൻ

 

മിക്സിങ് ആൻഡ് മാസ്റ്ററിങ്: മിഥുൻ ആനന്ദ് ,ചീഫ് അസോസിയേറ്റ്: അഖിൽ ജെ ആനന്ദ് എന്നിവരാണ്. റെക്കോർഡിങ് സ്റ്റുഡിയോ: മൈൻഡ്സ്കോർ മ്യൂസിക്, കൊച്ചി സൗണ്ട് ഡൗൺ സ്റ്റുഡിയോ, ചെന്നൈ  സപ്‌താ റെക്കോർഡ്‌സ്, കൊച്ചി.

 

അപ്പു പാത്തു പ്രൊഡക്‌ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന 'ഇരട്ട'യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എംജി കൃഷ്‍ണൻ ആണ്. റിലീസായി ദിവസങ്ങൾക്കിപ്പുറവും മികച്ച പ്രതികരണങ്ങൾ നേടി ചിത്രം ജൈത്രയാത്ര തുടരുകയാണ്.

 

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പിആർഓ പ്രതീഷ് ശേഖർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com