ADVERTISEMENT

നടിയും മോഡലുമായ കാമുകി ടിന തദാനിയുമായി വേർപിരിഞ്ഞ് ഗായകൻ ഹണി സിങ്. ഒരു വർഷത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും ബന്ധം ഉപേക്ഷിച്ചത്. പരസ്പരം അൺഫോളോ ചെയ്യുകയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഹണി സിങ് ടിനയുമായി പ്രണയത്തിലായത്. ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. കൃത്യം ഒരു വർഷത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും പ്രണയബന്ധം അവസാനിപ്പിച്ചത്. 

 

വേര്‍പിരിയലിനെക്കുറിച്ച് ഹണി സിങ്ങിന്റെയും ടിനയുടെയും പൊതുസുഹൃത്ത് പ്രതികരിച്ചത് ഇങ്ങനെ:

 

‘അവർ രണ്ടുപേരും ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ ആഗ്രഹിച്ചു. ഈ വേർപിരിയലിനെ ഇരുവരും പക്വതയോടെയാണു കാണുന്നത്. പക്ഷേ രണ്ടുപേരും പഴയതുപോലെയാകാൻ കുറച്ചു സമയമെടുക്കും. ടിന ഇപ്പോൾ ഹൃദയം തകർന്നിരിക്കുകയാണ്. എങ്കിലും അവൾ സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹണി സിങ് വേർപിരിയലിനെക്കുറിച്ച് എല്ലാവരെയും അറിയിച്ചതാണ്. അദ്ദേഹത്തിന് അതിൽ നാണക്കേടൊന്നുമില്ല’. 

 

പാട്ടിൽ ലൈംഗികചുവയെന്ന് വിമർശനം; എങ്കിൽ തന്റെ പാട്ട് കേൾക്കേണ്ടെന്ന് ഹണി സിങ്

 

അതേസമയം വേർപിരിയലിനെക്കുറിച്ചു ഹണി സിങ്ങും ടിനയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. താൻ അക്കാര്യം പറയാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ടിന പറഞ്ഞത്. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വേർപിരിയലിനെക്കുറിച്ച് ഹണി സിങ് സൂചന നൽകിയിരുന്നു. തന്റെ പ്രണയത്തെക്കുറിച്ച് താനൊരു ആൽബം ഒരുക്കിയിരുന്നെന്നും എന്നാൽ നിർഭാഗ്യവശാൽ പ്രണയം തുടരാൻ സാധിച്ചില്ലെന്നും അതിനാൽ ആ ആല്‍ബം ഉപേക്ഷിച്ചെന്നും ഗായകൻ പറഞ്ഞു. 

 

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹണി സിങ് ശാലിനി തൽവാറിൽ നിന്നും വിവാഹമോചനം നേടിയത്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. ഹണി സിങ്ങിനെതിരെ ശാലിനി ഗാർഹിക പീഡനപരാതി നൽകിയിരുന്നു. പരസ്ത്രീ ബന്ധവും ആരോപിക്കപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com