ADVERTISEMENT

കയ്യിൽ കത്തി പിടിച്ച് അപകടകരമാം വിധം നൃത്തം ചെയ്ത പോപ് താരം ബ്രിട്നി സ്പിയേഴ്സിന്റെ വീട്ടിൽ പരിശോധന നടത്തി പൊലീസ്. നൃത്ത വിഡിയോ ഗായിക തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ ബ്രിട്നിയുടെ ജീവൻ അപകടത്തിലാണോയെന്ന ആശങ്കയിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. 

 

ബ്രിട്നി സ്പിയേഴ്സ് ബൈപോളാര്‍ രോഗത്തിനടിമയാണ്. ഇത്തരം രോഗാവസ്ഥയിലുള്ളവർക്ക് സ്വന്തം ശരീരം മുറിപ്പെടുത്താനും ജീവൻ അപകടപ്പെടുത്താനുമുള്ള പ്രവണത കൂടുതലാണ്. തനിക്ക് മൂർച്ചയേറിയ ആയുധങ്ങളോട് വളരെയധികം താൽപര്യമുണ്ടെന്ന് മുൻപ് ബ്രിട്നി തന്നെ പറഞ്ഞിട്ടുമുണ്ട്. പിന്നാലെ വിഡിയോ പുറത്തു വന്നതോടെ ആരാധകർ പൊലീസിനെ വിവരമറിയിക്കുകയും അവർ വന്ന് പരിശോധന നടത്തി മടങ്ങുകയുമായിരുന്നു. 

 

തുടർന്ന് വിശദീകരണവുമായി ബ്രിട്നി സ്പിയേഴ്സ് രംഗത്തെത്തി. ഡാൻസിനു വേണ്ടി താൻ ഉപയോഗിച്ചത് വ്യാജ കത്തികളാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കയ്യിൽ കത്തി പിടിച്ചുള്ള മറ്റൊരു നൃത്ത വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബ്രിട്നിയുടെ വിശദീകരണം. താൻ ഏറെ ഇഷ്ടപ്പെടുന്ന ഗായിക ഷക്കീറയെ അനുകരിക്കാൻ ശ്രമിച്ചതാണെന്നും ബ്രിട്നി സ്പിയേഴ്സ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com