ADVERTISEMENT

ഗായകൻ യോ യോ ഹണി സിങ്ങും ഭാര്യ ശാലിനി തൽവാറും നിയമപരമായി വേർപിരിഞ്ഞു. 13 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരുടെയും വേർപിരിയൽ. 2021ല്‍ ശാലിനിയാണ് കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. ഇതിൽ ഹണിസിങ്ങിനെതിരെ ഗാർഹികപീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇരുവരും ഒത്തുതീർപ്പിലെത്തിയതോടെ ശാലിനി ഈ ആരോപണങ്ങൾ പിൻവലിച്ചു. 

ഹണി സിങ് തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും അയാൾക്ക് പരസ്ത്രീബന്ധമുണ്ടെന്നും ചൂണ്ടിക്കാണിച്ച് 2021ലാണ് ശാലിനി തൽവാർ പരാതി നൽകിയത്. വിവാഹ മോതിരം ധരിക്കാറില്ലെന്നും വിവാഹ ചിത്രം പോസ്റ്റ് ചെയ്തതിന് തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ശാലിനി ആരോപിച്ചു. 20 കോടി രൂപയാണ് ശാലിനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 1 കോടി രൂപ ഹണി സിങ് ശാലിനിക്കു നൽകിയെന്നു റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. 

ഹണി സിങ്ങിന്റെ സ്വകാര്യജീവിതം മുൻപും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഗായകൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി സംഗീതലോകത്തു നിന്നു വിട്ടുനിന്നിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഗായകൻ ഗംഭീര തിരിച്ചു വരവ് നടത്തി. തുടർച്ചയായി ഹിറ്റുകൾ വാരിവിതറി ഹണിസിങ് സംഗീതലോകത്തെ അദ്ഭുതപ്പെടുത്തി. സംഗീതലോകത്ത് ഉന്നതിയിൽ നിൽക്കുന്നതിനിടയിലാണ് സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ പുറത്തുവരുന്നത്. 

English Summary:

Yo Yo Honey Singh and Shalini Talwar separated legally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com