ADVERTISEMENT

ന്യൂഡൽഹി ∙ കർണാടകയിലെ കോലാറിൽ 2019 ൽ നടത്തിയ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജാർഖണ്ഡിലെ റാഞ്ചി കോടതിയിലും നേരിട്ടു ഹാജരാകണം. നേരിട്ടു ഹാജരാകുന്നതിൽ ഇളവു തേടിയുള്ള അപേക്ഷ റാ‍ഞ്ചി എംപി/എംഎൽഎ കോടതി നിരാകരിച്ചു. 

‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്’ എന്ന പരാമർശത്തിനെതിരെ പ്രദീപ് മോദിയെന്ന അഭിഭാഷകനാണ് റാഞ്ചിയിൽ കേസ് നൽകിയത്. ഇതുൾപ്പെടെ ജാർഖണ്ഡിൽ മാത്രം രാഹുലിനെതിരെ 3 അപകീർത്തിക്കേസുകളുണ്ട്. ഇതേ പരാമർശത്തിന്റെ പേരിലാണ് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിനു 2 വർഷം തടവുശിക്ഷ വിധിച്ചത്. അമിത് ഷായെ അധിക്ഷേപിച്ചെന്ന മറ്റൊരു പരാതിയിൽ രാഹുൽ നേരിട്ടു ഹാജരാകണമെന്ന മജിസ്ട്രേട്ട് കോടതി നിർദേശം ജാർഖണ്ഡ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

English Summary: Rahul Gandhi denied exemption from court appearance in defamation case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com