ADVERTISEMENT

ന്യൂഡൽഹി ∙ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ 4 വർഷത്തിനിടെ ജനങ്ങളിൽ നിന്ന് പിഴത്തുകയായി ഈടാക്കിയത് 21,044 കോടി രൂപ. സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ പേരിൽ 8,289 കോടി രൂപയും എസ്എംഎസ് ചാർജായി 6,254 കോടി രൂപയും ഈടാക്കി. ധനസഹമന്ത്രി ഭഗവത് കരാഡ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് 2018നു ശേഷമുള്ള കണക്കുകൾ വിശദീകരിച്ചത്. മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കാൻ 2015 ലാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്.

English Summary : 21,044 crore in fines collected by banks in 4 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com