ADVERTISEMENT

ന്യൂഡൽഹി ∙ കരുതൽ തടങ്കൽ കിരാത നടപടിയാണെന്നും വളരെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ എന്നും സുപ്രീം കോടതി നിർദേശിച്ചു. കർത്തവ്യ നിർവഹണത്തിൽ പൊലീസിന്റെ വീഴ്ച മറയ്ക്കാനോ അധികാര ദുർവിനിയോഗത്തിനോ ഇതുപയോഗിക്കുന്നത് മുളയിലേ നുള്ളേണ്ടതുണ്ടെന്നും തെലങ്കാനയിലെ ഒരു തടവുകാരന്റെ അപ്പീലിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൊള്ള നടത്താൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിൽ കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തതിനെതിരെ നൽകിയ പരാതി തെലങ്കാന ഹൈക്കോടതി തള്ളിയതിലുള്ള അപ്പീലാണ് പരിഗണിച്ചത്. ഒരാളുടെ പേരിൽ കേസെടുത്തുവെന്നത് കരുതൽ തടങ്കലിനെ ന്യായീകരിക്കില്ലെന്നും പ്രത്യേക സമിതിയുടെ വിശദമായ റിപ്പോർട്ടനുസരിച്ചു മാത്രമേ ആരെയെങ്കിലും കരുതൽ തടങ്കലിലടയ്ക്കാവൂ എന്നും തെലങ്കാന ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി വ്യക്തമാക്കി.

English Summary:

Supreme Court stated that preventive detention is heinous act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com