ADVERTISEMENT

ബെംഗളൂരു∙ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനം സഞ്ചരിക്കാത്ത ഊടുവഴികൾ പോലും മൈസൂരുവിലില്ല. സ്വന്തം മണ്ഡലമായ വരുണ കൂടി ഉൾപ്പെടുന്ന മൈസൂരുവിന്റെ മനസ്സ് ഒപ്പമുണ്ടെന്നു തെളിയിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയതിലൂടെ നേടിയ ജനപ്രീതിക്കു കോട്ടം തട്ടിയിട്ടില്ലെന്നു തെളിയിക്കുക എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. അതിനെക്കാൾ, എതിരാളി ചില്ലറക്കാരനല്ലെന്ന ബോധ്യവുമുണ്ട്. മൈസൂരു രാജകുടുംബത്തിലെ നിലവിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറിനെയാണു ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. കോൺഗ്രസിനുവേണ്ടി മത്സരിക്കുന്നത് പിസിസി വക്താവ് എം.ലക്ഷ്മണാണ്.

മൈസൂരു മേഖലയിലെ പ്രധാന വോട്ടുബാങ്കായ വൊക്കലിഗ സമുദായംഗമാണു ലക്ഷ്മൺ. സിദ്ധരാമയ്യയെ വൊക്കലിഗ വിരുദ്ധനായാണ് എല്ലാക്കാലത്തും ബിജെപി ചിത്രീകരിച്ചിട്ടുള്ളത്. വൊക്കലിഗയായ സിറ്റിങ് എംപി പ്രതാപ് സിംഹയ്ക്കു സീറ്റ് നിഷേധിച്ചത് ബിജെപിക്ക് തിരിച്ചടിയാണ്. എന്നാൽ, വൊക്കലിഗ പിന്തുണയുള്ള ജനതാദൾ എസുമായുള്ള സഖ്യത്തിലൂടെ ഇതു മറികടക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. സാധാരണക്കാരനും രാജപ്രതിനിധിയും തമ്മിലാണു മത്സരമെന്ന മുദ്രാവാക്യവും കോൺഗ്രസ് ഉയർത്തുന്നു. 

2023ൽ മുൻതൂക്കം കോൺഗ്രസിന്

മൈസൂരു, കുടക് ജില്ലകളിലായാണു മൈസൂരു ലോക്സഭാ മണ്ഡലപരിധി. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റുകൾ കോൺഗ്രസിനൊപ്പം നിന്നപ്പോൾ ജനതാദൾ എസ് രണ്ടു സീറ്റിലും ബിജെപി ഒരു സീറ്റിലും ജയിച്ചു.

English Summary:

Chief Minister Siddaramaiah lead the campaign in Mysuru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com