ADVERTISEMENT

ന്യൂഡൽഹി∙ പ്രവർത്തനമാരംഭിച്ച് 3 വർഷം പോലും തികയും മുൻപ് ഇരുപതോളം കമ്പനികൾ നിയമവിരുദ്ധമായി 103 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി റിപ്പോർട്ട്. കമ്പനി നിയമം അനുസരിച്ച് 3 വർഷമാകാത്ത കമ്പനികൾക്ക് നേരിട്ടോ അല്ലാതെയോ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനു വിലക്കുണ്ട്. കടലാസുകമ്പനികൾ രാഷ്ട്രീയ സംഭാവന നൽകുന്നതു തടയാനാണിത്.

ഇതു ലംഘിച്ച് ഇരുപതോളം കമ്പനികൾ സംഭാവന നൽകിയെന്നാണ് റിപ്പോർട്ട്. ഈ ചട്ടം ലംഘിച്ചാൽ 6 മാസം വരെ തടവും സംഭാവന നൽകിയ തുകയുടെ 5 മടങ്ങ് വരെ പിഴയും ലഭിക്കാം. 2021 ഏപ്രിൽ മുതൽ 2023 ജൂലൈ വരെയാണ് ഈ കമ്പനികൾ ബോണ്ടുകൾ വാങ്ങിയത്. ഇതിൽ ബിആർഎസ് 31.5 കോടി രൂപയും ബിജെപി 26 കോടി രൂപയും പണമാക്കി മാറ്റിയെടുത്തിട്ടുണ്ട്. 20 കമ്പനികളിൽ അഞ്ചെണ്ണം പ്രവർത്തനം ആരംഭിച്ച് ഒരു വർഷമാകുന്നതിനു മുൻപാണു സംഭാവന നൽകിയത്. 

20 കമ്പനികളിൽ 12 കമ്പനികൾ ബിആർഎസ് പ്രബലമായ ഹൈദരാബാദിലാണു പ്രവർത്തിക്കുന്നത്. ഈ 12 കമ്പനികൾ വാങ്ങിയ ബോണ്ടുകളിൽ 75 ശതമാനവും ബിആർഎസ് ആണ് പണമാക്കി മാറ്റിയത്. ഇതിൽ ടിഷാർക്സ് ഇൻഫ്ര ‍ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ടിഷാർക്സ് ഓവർസീസ് എജ്യുക്കേഷൻ കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ പ്രവർത്തനമാരംഭിച്ച് വെറും 3 മാസമാകും മുൻപാണ് ബിആർഎസിന് 7.5 കോടി രൂപ സംഭാവന നൽകിയത്. ബാക്കിയുള്ളവ ബിജെപി, ടിഡിപി, കോൺഗ്രസ് എന്നിവയ്ക്കും ലഭിച്ചു. 

English Summary:

Twenty companies illegally bought electoral bonds worth crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com