ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയാറായില്ല. വിശ്വാസ്യതയില്ലാതെ രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അവ തങ്ങൾക്കു ലഭ്യമാക്കിയിട്ടില്ലെന്നും കേജ്‍രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി പറഞ്ഞപ്പോൾ ഇക്കാര്യങ്ങൾ ഇമെയിലിൽ അറിയിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.

മെയിൽ പരിശോധിച്ചാലേ എപ്പോൾ ലിസ്റ്റ് ചെയ്യാനാകുമെന്നു പറയാനാകൂ എന്നു ചീഫ് ജസ്റ്റിസ് ഉച്ചയ്ക്കുശേഷം അറിയിച്ചു. എന്നാൽ, കോടതി പിരിയുംവരെയും മറുപടിയുണ്ടായില്ല. ഇനി കോടതി ചേരുന്ന തിങ്കളാഴ്ചയേ ഹർജി പരിഗണിക്കാനിടയുള്ളൂ. അല്ലെങ്കിൽ അവധി ദിവസം പ്രത്യേക ബെഞ്ചിനെ നിയോഗിക്കണം.

ഇതിനിടെ, ആഴ്ചയിൽ 5 തവണ ജയിലിൽ അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം റൗസ് അവന്യു പ്രത്യേക കോടതി തള്ളി. നിലവിൽ ആഴ്ചയിൽ 2 തവണ കാണാനാണ് അനുമതിയുള്ളത്.

English Summary:

Supreme Court on Arvind Kejriwal bail plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com