ADVERTISEMENT

പട്ന ∙ ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ ‘നരേന്ദ്ര മോദിയെ അഴിക്കുള്ളിലാക്കു’മെന്ന ആർജെഡി നേതാവ് മിസ ഭാരതിയുടെ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം രൂക്ഷമായി പ്രതികരിച്ചു. ലാലു പ്രസാദ് യാദവിന്റെ മകളായ മിസ ഭാരതി പട്നയിൽ മാധ്യമ പ്രവർത്തകരോടാണ് ‘മോദിയിൽ തുടങ്ങി ബിജെപി നേതാക്കളെയെല്ലാം അഴിമതി നടത്തിയതിന് ജയിലിലാക്കു’മെന്നു പ്രഖ്യാപിച്ചത്. രാജ്യസഭാംഗമായ മിസ ഭാരതി ബിഹാറിലെ പാടലിപുത്ര ലോക്സഭാ മണ്ഡലത്തിലെ ആർജെഡി സ്ഥാനാർഥിയാണ്. 

അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തര സുരക്ഷാ നിയമ (മിസ) പ്രകാരം ജയിലിൽ കിടന്ന ഓർമയ്ക്കായാണു ലാലു യാദവ് മകൾക്കു ‘മിസ’ എന്ന പേരു നൽകിയതെന്ന കാര്യം മറക്കരുതെന്നു ബിജെപി വക്താവ് സുധാംശു ത്രിവേദി പ്രതികരിച്ചു. കോൺഗ്രസിനെ തകർക്കുമെന്നു ജയിലിൽ കിടന്നു പ്രതിജ്ഞയെടുത്ത ലാലുവിനെ ഇങ്ങനെ അവഹേളിക്കുന്നതിനേക്കാൾ നല്ലതു മിസ പേരു മാറ്റുകയാണെന്നും സുധാംശു ത്രിവേദി പറഞ്ഞു. 

കാലിത്തീറ്റ കുംഭകോണ കേസിലാണു ലാലു ജയിലിൽ കിടന്നതെന്നു മിസ മറക്കരുതെന്ന് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണം തറ നിലവാരത്തിലായതിന്റെ തെളിവാണ് മിസയുടെ പരാമർശമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പ്രതികരിച്ചു.

English Summary:

BJP reacts strongly to RJD leader Misa Bharti's remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com