ADVERTISEMENT

കൊല്ലം ∙ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ കൈകാര്യം ചെയ്യുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റ് ആദ്യത്തേതോ അവസാനത്തേതോ അല്ല. ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണു പ്രതികരണം. എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇ.ഡി നടപടി. ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. എക്സാലോജിക് അടക്കം ഇ.ഡി അന്വേഷണ പരിധിയിൽ വരും.

‘‘മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള കോടിക്കണക്കിനു ജനങ്ങൾ ഇന്ത്യയിലുണ്ട്. തുല്യനീതിയും ഏതു മതത്തിലും വിശ്വസിക്കാനുള്ള അവകാശവുമാണ് മതനിരപേക്ഷതയുടെ പ്രത്യേകത. തിരഞ്ഞെടുപ്പ് കടപ്പത്രം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇതിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി രംഗത്തുവന്നു. സുപ്രീംകോടതിയെ സമീപിക്കാനും തയാറായി.

ആഭ്യന്തര ശത്രുക്കളെക്കുറിച്ച് ആർഎസ്എസ് അവതരിപ്പിച്ച നിലപാട് ആർഷഭാരത സംസ്കൃതിയിൽനിന്ന് കിട്ടിയതാണോ? ആർഎസ്എസ് അവലംബിക്കുന്നത് ഹിറ്റ്ലറുടെ രീതിയാണ്. ആഭ്യന്തര ശത്രുവിനെ നിഷ്കാസനം ചെയ്യാൻ ജർമനി സ്വീകരിച്ച രീതിയെ ലോകം മുഴുവൻ അപലപിച്ചപ്പോൾ, അന്ന് പുകഴ്ത്തിപ്പറഞ്ഞത് ആർഎസ്എസ് മാത്രമാണ്’’– മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Kerala Chief Minister Pinarayi Vijayan has publicly criticized the central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com