ADVERTISEMENT

കോതമംഗലം∙ നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ, കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ (24)യെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സുഹൃത്ത് തലശ്ശേരി മേലൂർ രാഹുൽ നിവാസിൽ രഖിൽ (32) ജീവനൊടുക്കിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കോതമംഗലം മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 

1248-rakhil-manasa
രഖിൽ, മാനസ

ബിഹാറിൽ നിന്നു തോക്കു വാങ്ങുന്നതിനും കൊണ്ടുവരുന്നതിനും കൂട്ടുനിന്ന രഖിലിന്റെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് കണ്ടമ്പേത്ത് ആദിത്യൻ (31) ആണു രണ്ടാം പ്രതി. തോക്ക് നൽകിയ ബിഹാർ സ്വദേശികളായ സോനുകുമാർ മോദി (22), ഇടനിലക്കാരൻ മനീഷ്കുമാർ വർമ എന്നിവർ മൂന്നും നാലും പ്രതികളാണ്. രഖിൽ ആണ് ഒന്നാം പ്രതി. 

1248-adithyan
ആദിത്യൻ പ്രദീപ്

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം തയാറാക്കിയത്. 81 സാക്ഷികളുണ്ട്. കേസിൽ സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതിനു 3 പേരുടെ ലിസ്റ്റ് തയാറാക്കി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. 

1248-sonu-kumar-maneesh-kumar-varma
സോനു കുമാർ, മനീഷ് കുമാർ വർമ

കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ബിഹാറിൽ നിന്നാണ് വാങ്ങിയതെന്ന സൂചനയെ തുടർന്നാണ് ബിഹാർ സ്വദേശികളായ 2 പേരെയും തോക്ക് വാങ്ങാൻ കൂടെ പോയ ആദിത്യനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 

English Summary: Manasa murder case: chargesheet submitted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com