ADVERTISEMENT

തിരുവനന്തപുരം ∙ കെ.ബി.ഗണേഷ് കുമാർ എംഎൽഎ ചലച്ചിത്ര അക്കാദമി സന്ദർശിച്ച് അവിടെ കാര്യങ്ങൾ മനസിലാക്കട്ടെയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. ചലച്ചിത്ര അക്കാദമി അധ:പതിച്ചുവെന്ന ഗണേഷ് കുമാറിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു രഞ്ജിത്. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിൽ ‘സിനിമയും എഴുത്തും’ എന്ന ചർച്ചയ്ക്കിടെയായിരുന്നു ചലച്ചിത്ര അക്കാദമിക്കെതിരായ ഗണേഷിന്റെ പ്രസ്താവന.

‘‘ഗണേഷ് കുമാറിന് എന്തോ തെറ്റിദ്ധാരണയാണ്. പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. കൈയിലുള്ള പണം കൊണ്ട് ലോകത്തെ മികച്ച സിനിമകളും വിഖ്യാതരായ ചലച്ചിത്ര പ്രവർത്തകരെയും കേരളത്തിലെത്തിച്ച് അവരുമായി ഡെലിഗേറ്റുകൾക്ക് സംവാദമൊരുക്കുന്ന വേദിയാണ് ഐഎഫ്എഫ്കെ. അർഹതയുള്ള കൈകളിലാണ് അവാർഡുകൾ എത്തുന്നത്. ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡിന് രാജ്യാന്തര മാനമുണ്ട്. അക്കാദമിയെ പഴിക്കും മുൻപ് ഗണേഷ് ഇതെല്ലാം മനസ്സിലാക്കണമായിരുന്നു. അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞതിനു ശേഷവും ഒട്ടേറെ മന്ത്രിമാരും സർക്കാർ കൊണ്ടുവന്ന പദ്ധതികളും അക്കാദമിയുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അക്കാദമി ഗണേഷിനെ വേണ്ടവിധം അറിയിക്കാത്തതാകാം തെറ്റിദ്ധാരണയ്ക്കു കാരണം.’’ – മറുപടിക്കുറിപ്പിൽ രഞ്ജിത് പറയുന്നു. 

ചലച്ചിത്ര ഗവേഷണത്തിനായുള്ള ഫെലോഷിപ്, ചലച്ചിത്ര പൈതൃകം സംരക്ഷണം, മലയാള സിനിമാ ക്രോഡീകരണം, ടൂറിങ് ടാക്കീസ്, സിനിമാ മ്യൂസിയം തുടങ്ങി അക്കാദമിയുടെ നേതൃത്വത്തിലുള്ള 25ൽപ്പരം പദ്ധതികളെക്കുറിച്ചും കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. 

Read Also: കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ജോളി - വിഡിയോ 

∙ വിവാദത്തിനു വേണ്ടി പറയുന്നതല്ല, സിനിമയെക്കുറിച്ച് ‘സ്റ്റഡി’ നടത്താനുള്ള സ്ഥാപനമാണല്ലോ ചലച്ചിത്ര അക്കാദമി. ദു:ഖകരമാണ് അവസ്ഥ. ഫെസ്റ്റിവൽ നടത്താനും ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ നടത്താനും സ്റ്റേറ്റ് അവാർഡ് കൊടുക്കാനുമുള്ള ആപ്പീസായി അക്കാദമി അധ:പതിച്ചു. നല്ല വേദനയുണ്ട്. അക്കാദമിയുടെ ‘കോൺസെപ്റ്റ്’ അങ്ങനെയല്ല. അടുത്ത ജനറേഷൻ വരുമ്പോൾ സിനിമയെ മനസ്സിലാക്കാനും സിനിമയെ പഠിക്കാനും റിസർച് ചെയ്യാനുമുളള സെന്ററായി അക്കാദമി മാറണമായിരുന്നു.’ – കെ.ബി.ഗണേഷ് കുമാർ

തിരുവഞ്ചൂരിനെ പറ്റി പറഞ്ഞതും വിവാദം

സിനിമക്കാരെക്കാൾ മികച്ച അഭിനേതാക്കൾ രാഷ്ട്രീയത്തിലുണ്ടെന്നും താൻ കണ്ട ഏറ്റവും നല്ല നടൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണെന്നുമുള്ള ഗണേഷ് കുമാറിന്റെ പരാമർശവും വിവാദമായി. ഇതിനോട് തിരുവഞ്ചൂരും പ്രതികരിച്ചു. 

∙ ഗണേഷ് കുമാർ പറഞ്ഞത്

‘തിരുവഞ്ചൂരിനു മുന്നിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല. ഭരത് ഗോപി വരെ ആ അഭിനയത്തിനു മുന്നിൽ തോൽക്കും.’ 

∙ തിരുവഞ്ചൂരിന്റെ മറുപടി 

‘ഗണേഷിന്റെ അഭിനയത്തെക്കുറിച്ച് എല്ലാവർക്കും നല്ലവണ്ണം അറിയാമല്ലോ. ക്യാമറയ്ക്കു മുന്നിലുള്ള അഭിനയവും ജീവിതത്തിലെ അഭിനയവും കേരളം കണ്ടതാണ്.’ 

Read Also: ‘മോദിക്കെതിരെ എഴുതണം, കൂടെ കിടന്നാൽ വീസ’: പാക്ക് നയതന്ത്രജ്ഞർക്കെതിരെ വനിതാ പ്രഫസർ

English Summary: Director Ranjith against KB Ganesh Kumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com