ADVERTISEMENT

തിരുവനന്തപുരം ∙ ശമ്പളവും പെൻഷനും വരെ മുടങ്ങുമെന്ന അവസ്ഥയിൽ നിന്നു കരകയറി വലിയ പരുക്കില്ലാതെ ഇന്നു മുതൽ സംസ്ഥാന സർക്കാർ പുതിയ സാമ്പത്തിക വർഷത്തിലേക്ക്. കഴിഞ്ഞ മാസം ട്രഷറിയിൽ നിന്നു 20,000 കോടി രൂപ ചെലവിടാനായതു സർക്കാരിനു വലിയ നേട്ടമായി. 2022 മാർച്ചിൽ 22,000 കോടി ചെലവിട്ടിരുന്നു. പദ്ധതിച്ചെലവു 90 ശതമാനത്തിലെത്തിയെന്നാണു സർക്കാർ അവകാശവാദമെങ്കിലും ആസൂത്രണ ബോർഡിന്റെ ഡാഷ്ബോർഡിൽ ഇപ്പോഴും 69 ശതമാനമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ പാസാക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

ഇന്നലെ രാത്രി 12നാണു കഴിയുന്നത്ര ബില്ലുകൾ പാസാക്കി ട്രഷറി ഇടപാടുകൾ അവസാനിപ്പിച്ചത്. പാസാക്കാൻ കഴിയാത്ത ബില്ലുകൾ അടുത്ത വർഷം ചെലവിടുന്നതിനായി ക്യൂവിലേക്കു മാറ്റി. ഇൗ മാസം ശമ്പളവും പെൻഷനും മുടങ്ങാതെ വിതരണം ചെയ്യുക എന്ന വെല്ലുവിളിയാണ് ഇനി സർക്കാരിനു മുന്നിൽ. കടമെടുക്കാൻ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും.

English Summary : Government of Kerala survives financial year without much issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com