ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാലയിലെ പിജി ഇംഗ്ലിഷ് ഒന്നാം സെമസ്റ്റർ സിലബസിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ അജൻഡയെന്നു കെഎസ്‌യു സംസ്ഥാന കമ്മിറ്റി. 

മന്ത്രിയായിരുന്ന ഘട്ടത്തിൽ സ്വന്തം കണ്ണട മുതൽ പിപിഇ കിറ്റ് വരെ വാങ്ങിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിക്കപ്പെടുന്നയാളാണ് കെ.കെ.ശൈലജ. അവരുടെ ആത്മകഥ ഇംഗ്ലിഷിൽ അല്ല, സാമ്പത്തിക ശാസ്ത്രത്തിലാണ് ഉൾപ്പെടുത്തേണ്ടതെന്നു കെഎസ്‌‍യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പരിഹസിച്ചു. ഇടതുപക്ഷ അധ്യാപക സംഘടനാ ഭാരവാഹികളെ മാത്രം ഉൾപ്പെടുത്തി ചട്ടവിരുദ്ധമായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു സർവകലാശാലയിൽ കമ്യൂണിസ്റ്റ്വൽകരണം നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായി കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻനിർത്തിയുള്ള  നടപടികളാണു ഇപ്പോൾ കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്ന സിലബസ് പിൻവലിച്ച്, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നു മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

English Summary : Autobiography of KK Shailaja In the syllabus, KSU called  political agenda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com