ADVERTISEMENT

കോട്ടയം ∙ കഴിഞ്ഞ 8 വർഷത്തിനിടെ മോട്ടർ വാഹന വകുപ്പ് വിവിധ സേവനങ്ങൾക്കു മുൻകൂറായി ഫീസിനത്തിൽ മാത്രം പിരിച്ചതു 3977.64 കോടി രൂപ. ഇത്രയും കോടികൾ പിരിച്ചു കയ്യിൽ വച്ചിട്ടാണു സാമ്പത്തിക പ്രതിസന്ധിയെന്നു പറഞ്ഞു ജനങ്ങൾക്കു ലഭിക്കേണ്ട സേവനം നിഷേധിക്കുന്നത്. 

   ലൈസൻസ്, ആർസി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) എന്നിവയുടെ അച്ചടി പുനരാരംഭിക്കാത്ത സാഹചര്യത്തിലാണു പിരിച്ച കണക്കുകൾ പുറത്തുവരുന്നത്. 2016 മുതൽ 2023 നവംബർ വരെ പിരിച്ച തുകയാണു 3977.64 കോടിയെന്നാണു വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

 പണം നൽകാത്തതിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനു നൽകി വരുന്ന സേവനങ്ങൾ അവസാനിപ്പിക്കാൻ സി–ഡിറ്റും തീരുമാനിച്ചിട്ടുണ്ട്.

 കഴിഞ്ഞ ഒരു വർഷമായി സി–ഡിറ്റ് നൽകി വരുന്ന സേവനങ്ങൾക്കുള്ള തുക മോട്ടർ വാഹന വകുപ്പ് നൽകിയിട്ടില്ല. സി – ഡിറ്റിനു പണം കൊടുക്കുന്നതു പൊതുജനങ്ങളുടെ സേവനത്തിനു സർവീസ് ചാർജായി പിരിക്കുന്ന തുകയിൽ നിന്നാണ്. 2022–23 സാമ്പത്തിക വർഷം മാത്രം സർവീസ് ചാർജ് ഇനത്തിൽ പിരിച്ചതു 48.95 കോടിയാണ്.

കണക്ക് ഇങ്ങനെ: വർഷം, തുക  (കോടിയിൽ)

2016     308.20

2017     537.59

2018     443.64

2019     405.99

2020     368.20

2021     418.85

2022     614.53

2023     880.64

English Summary:

Motor vehicle Department Collected crores advance in Eight years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com