നടി ആക്രമണക്കേസ്: റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കുന്നതെന്ന് ആരോപണം
Mail This Article
കൊച്ചി ∙ സഹപ്രവർത്തകരായ ജുഡീഷ്യൽ ഓഫിസർമാരെയും ജീവനക്കാരെയും സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോർട്ടെന്ന് അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചു. പ്രധാന പരാതികൾ ഇവ:
∙ തന്നെ പങ്കെടുപ്പിക്കാതെയും അന്വേഷണ ഏജൻസികളുടെ സഹായം തേടാതെയുമാണ് അന്വേഷണം നടത്തിയത്.
∙ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പു ലഭിച്ചതു പോലും കോടതി നിർദേശിച്ച ശേഷമാണ്. മൊഴിപ്പകർപ്പ് തന്നിട്ടില്ല.
∙ അങ്കമാലി മജിസ്ട്രേട്ട് നൽകിയ മൊഴി ആരും ചോദ്യം ചെയ്തിട്ടില്ല. തന്റെ ഫോൺ നശിപ്പിച്ചെന്നു മഹേഷും ഫോൺ യാത്രയ്ക്കിടെ നഷ്ടപ്പെട്ടെന്ന് താജുദ്ദീനും മൊഴി നൽകി. മറ്റു പരിശോധനകളില്ലാതെ ഇവ അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയാറാക്കി.
∙ വിചാരണയിൽനിന്നുള്ള തെളിവുകളും രേഖകളും എൻക്വയറിയിൽ കൂട്ടിക്കുഴച്ചത് വിചാരണയിൽ പ്രതിഭാഗത്തിനു നേട്ടമാകും. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ റിപ്പോർട്ട് ചെയ്യാതിരുന്നതിൽ എൻക്വയറി ഓഫിസർക്കും വീഴ്ചയുണ്ട്.