ADVERTISEMENT

തിരുവനന്തപുരം ∙ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉൽപന്നങ്ങൾ മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കർഷകരിൽനിന്നും കാർഷികോൽപന്നം കൈകാര്യം ചെയ്യുന്ന സംഘടനകളിൽനിന്നും നേരിട്ടു സംഭരിക്കുന്നതിനു കേരളം ഊർജിതശ്രമം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഏജൻസികൾ വഴി ഉൽപന്നങ്ങൾ സംഭരിക്കുന്നതിനു സഹായമഭ്യർഥിച്ചു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു.

സപ്ലൈകോ, ഹോർട്ടികോർപ്, കൺസ്യൂമർഫെഡ് എന്നീ ഏജൻസികൾ വഴി കർഷകരിൽനിന്ന് ഉൽപന്നങ്ങൾ സംഭരിക്കുന്നതിനു സൗകര്യം ഉണ്ടാക്കണമെന്നു കത്തിൽ അഭ്യർഥിച്ചു. സവാളയുടെയും മറ്റും വില വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിപണി നിയന്ത്രിക്കുന്നതിനു നേരിട്ടുള്ള സംഭരണം ആവശ്യമാണ്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്കു നല്ല വില ലഭിക്കാനും നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്നു മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

English Summary: Kerala CM write letters to Maharashtra, Tamil Nadu for procurement of Onion, Tomato etc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com