ADVERTISEMENT

ഷിംല∙ ഒരു മാസം നീണ്ട ആരോപണ, പ്രത്യാരോപണങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക്. വോട്ടെടുപ്പിനു വേണ്ട ക്രമീകരണങ്ങൾ തയാറായി. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാൽ അവസാന വട്ട വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ.

ഭരണത്തുടർച്ച ബിജെപി പ്രതീക്ഷിക്കുമ്പോൾ, ഭരണ വിരുദ്ധ വികാരവും ബിജെപിക്കെതിരായ വിമത സാന്നിധ്യവും ഗുണകരമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. 56 ലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്തെ ഓരോ വോട്ടും നിർണായകമാണ്. 68 നിയമസഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിൽ ശക്തമായ പോരാട്ടമാണ്. 25 മണ്ഡലങ്ങളിൽ ആപ്പിൾ കർഷകരുടെ സ്വാധീനവും നിർണായകമാണ്.

പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. ഭരണം പിടിക്കാൻ അനുകൂലമായ അന്തരീക്ഷം, പുതിയ അധ്യക്ഷനു ശേഷവും രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെയും നടക്കുന്ന തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളാൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലിൽ, ഭരണത്തുടർച്ച നേടി ചരിത്രം തിരുത്തി കുറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പക്ഷേ, വിമത ശല്യം ശക്തമാണ്. അതിനാൽ സംസ്ഥാനത്തെ വിഷയങ്ങൾക്കു പുറമേ, ഏക വ്യക്തി നിയമം കൂടി ഉയർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. അഭിപ്രായ സർവേകളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

English Summary: Himachal Pradesh assembly elections polling tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com