ADVERTISEMENT

‘ഉപേന്ദ്ര സിങ്ങിനെ ഉപേന്ദ്ര കുശ്‍വാഹയാക്കിയത് നിതീഷ് കുമാറാണ്, അത് മറക്കരുത്’, ബിഹാറിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വടംവലികൾക്കിടയിൽ ജെഡി(യു) സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്‍വാഹ കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ തുടങ്ങി ബിഹാർ ജന്മം നൽകിയ നേതാക്കളുടെ തലപ്പൊക്കമില്ലെങ്കിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കളിലൊരാളാണ് ഉപേന്ദ്ര കുശ്‍വാഹ. അദ്ദേഹം തുറന്നുവിടാനൊരുങ്ങുന്ന കുടത്തിൽ നിന്ന് ബിഹാറിലെ അടുത്ത രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടായേക്കാം. എന്നാൽ 2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പും 2025–ലെ നിയമസഭാ തിരഞ്ഞെടുപ്പും ഉള്ളതിനാൽ കുശ്‍വാഹ സമുദായം എങ്ങനെയായിരിക്കും ഇത്തരമൊരു പൊട്ടിത്തെറിയെ സമീപിക്കുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും ആലോചിക്കുന്നുണ്ട്. ബിഹാറിനു മേൽ മൂടി നിൽക്കുന്ന രാഷ്ട്രീയ കാർമേഘങ്ങൾ എപ്പോഴായിരിക്കും പെയ്തൊഴിയുക എന്നു മാത്രമേ ഇനി അറിയാനുള്ളൂ. അതിനായി ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ആർജെഡിയുണ്ട്, അവസരം നോക്കി അടിക്കാൻ കാത്തിരിക്കുന്ന ബിജെപിയുണ്ട്, നിതീഷ് കുമാറിന്റെ ഭാവി ദേശീയ രാഷ്ട്രീയത്തിലോ എന്നറിയാത്തതിനാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിയാത്ത ജെഡി(യു)ക്കാരുണ്ട്. അതായത്, കുശ്‍വാഹ ജെഡി(യു) വിടുമോ എന്ന ചോദ്യം ബിഹാറിന്റെ ആകെ രാഷ്ട്രീയത്തെക്കുടി ബാധിക്കുന്നതാണ് എന്നർഥം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com