ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞയാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേർക്കുണ്ടായ ആക്രമണത്തിൽ പ്രതികളായവരെ നാടുകടത്തണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇവരിൽപ്പലരും ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവരാണ്. ഇന്ത്യയില്‍ ‘രാഷ്ട്രീയ വേട്ടയാടൽ’ നടത്തുന്നുവെന്ന് ആരോപിച്ച് ബ്രിട്ടനിൽ അഭയം തേടിയവരും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം, ഖലിസ്ഥാൻ വിഘടനവാദത്തെ പിന്താങ്ങുന്നവരാണ് ഇവരെന്നും ബ്രിട്ടനിലും മറ്റു വിദേശരാജ്യങ്ങളിലും ഇന്ത്യൻ പൗരന്മാർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇവരാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ പങ്കെടുത്ത അവ്‌താർ ഖണ്ട ബ്രിട്ടനിൽ നിരവധി വർഷങ്ങളായി ജീവിക്കുന്നയാളാണെന്നും ഖലിസ്ഥാനു വേണ്ടിയുള്ള പ്രതിഷേധത്തിലെ പ്രധാനിയാണെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിൽ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടനിൽ അഭയം തേടിയിരിക്കുകയാണ് ഇയാൾ.

ഹൈക്കമ്മിഷനിലെ ആക്രമണത്തിന്റെ പേരിൽ ഇയാളെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 19ന് നടന്ന ആക്രമണത്തിൽ ഹൈക്കമ്മിഷൻ കെട്ടിടത്തിന്റെ ബാൽക്കണിയിൽ കയറി ദേശീയപതാക വലിച്ചു നിലത്തിട്ട് അവിടെ ഖലിസ്ഥാൻ പതാക ഉയർത്തിയ ആളാണ് ഇയാൾ.

English Summary: Attack on Indian High Commission: India Seeks Deportation of UK-based Khalistani Separatists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com