ADVERTISEMENT

മോദിനഗർ ∙ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ മർദിച്ച് മുടിമുറിച്ച് തെരുവിലൂടെ നടത്തി. ജാർഖണ്ഡിലെ മേദിനിനഗറിലാണ് സംഭവം. പത്തൊൻപതുകാരി വിവാഹത്തിന് സമ്മതിക്കുന്നില്ലെന്ന് കണ്ടതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടത്തിലുള്ളവരാണ് ഇത്തരത്തിലൊരു നടപടിക്കൊരുങ്ങിയത്. പെൺകുട്ടി ഇപ്പോൾ മെഡിനിനഗർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഏപ്രിൽ 20ന് പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നു. വരനും കൂട്ടരും വിവാഹമണ്ഡപത്തിലേക്ക് എത്തിയതിനു പിന്നാലെ വിവാഹത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് 20 ദിവസത്തേക്ക് ഒളിവിൽ പോയ പെൺകുട്ടി കഴിഞ്ഞ ഞായറാഴ്ച തിരിച്ചെത്തി. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാരുടെ സാന്നിധ്യത്തിൽ ചേർന്ന നാട്ടുകൂട്ടം ശിക്ഷ നടപ്പാക്കുകയായിരുന്നു. ഇത്രയുംനാൾ എവിടെയായിരുന്നുവെന്ന് ചോദിച്ചിട്ടും പെൺകുട്ടി മറുപടി നൽകിയില്ല. ഇതോടെയാണ് മുടിമുറിച്ച് തെരുവിലൂടെ നടത്താൻ തീരുമാനിച്ചത്. 

സംഭവത്തിൽ നാട്ടുകൂട്ടത്തിലെ മൂന്നുപേരെയും പെൺകുട്ടിയെ വിവാഹം കഴിക്കാനിരുന്നയാളുടെ സഹോദരിയേയും കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പത്താൻ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഗുൽഷൻ ഗൗരവ് വ്യക്തമാക്കി.

English Summary: Woman's hair chopped off, beaten for refusing to marry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com