ADVERTISEMENT

തിരുവനന്തപുരം∙ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അധമ റിപ്പോര്‍ട്ടെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്‍. നിയമസഭയില്‍ വയ്ക്കാന്‍ പോലും കഴിയാത്ത റിപ്പോര്‍ട്ടാണത്. സരിത എസ്.നായരുടെ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി മാത്രമാണ് അന്വേഷിക്കാന്‍ കമ്മിഷനോട് പറഞ്ഞത്. എന്നാല്‍ അതൊന്നുമല്ല എഴുതിവച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

‘‘ഒരുപാട് വ്യക്തികളെ പരാമർശിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ബന്ധങ്ങളെപ്പറ്റിയുള്ള വളരെ മോശമായ അധമമായ പല കാര്യങ്ങളും ആ റിപ്പോർട്ടിലുണ്ട്. അതൊന്നും ഒരു റിപ്പോർട്ട് ആയിട്ടോ കമ്മിഷൻ ആയിട്ടോ അംഗീകരിക്കാൻ പറ്റില്ല.’’– ദിവാകരൻ പറഞ്ഞു. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ അഞ്ചുകോടി രൂപ കൈപ്പറ്റിയത് ഫീസ് എന്ന നിലയിലാണെന്ന തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും സി.ദിവാകരന്‍ തിരുവനന്തപുരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് ‘കണാ കുണാ’ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നാണ് മുൻമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി.ദിവാകരൻ ആരോപിച്ചത്. ഉമ്മൻചാണ്ടി തന്നെ വച്ച ജുഡീഷ്യൽ കമ്മിഷൻ അദ്ദേഹത്തിന് എതിരുമായെന്നും ദിവാകരൻ പറഞ്ഞു.

English Summary: C.Divakaran about solar commission report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com