അനന്ത്‌നാഗില്‍ ഏറ്റുമുട്ടൽ തുടരുന്നു; ഭീകരരുടെ ഒളിത്താവളത്തിന് സമീപം കത്തിക്കരിഞ്ഞ മൃതദേഹം

Anantnag Encounter / Indian army soldier (Photo by AFP)
ഏറ്റുമുട്ടൽ നടക്കുന്ന ഗരോൾ വനമേഖലയ്ക്കു സമീപം നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാസേനാംഗം. (Photo by AFP)
SHARE

ശ്രീനഗർ∙ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തുചാടിക്കാനുള്ള സുരക്ഷാസേനയുടെ തിരച്ചിൽ ആറാം ദിവസത്തിലേക്ക്. ഒളിത്താവളത്തിനു സമീപത്തുനിന്നു കത്തിക്കരിഞ്ഞനിലയുള്ള ഒരു മൃതദേഹം സുരക്ഷാ സേന കണ്ടെടുത്തു. മൃതദേഹം ആരുടേതാണെന്നു കണ്ടെത്താനായിട്ടില്ല. ശരീരത്തിലെ വസ്ത്രത്തിന്റെ പാറ്റേണിന്റെ അടിസ്ഥാനത്തിൽ, മൃതദേഹം ഭീകരരുടേതാണെന്നു സംശയിക്കുന്നു.

അതേസമയം, ഭീകരർ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി കൂടുതൽ ഗ്രാമങ്ങളിൽ സുരക്ഷ ശക്തമാക്കി. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വനമേഖലയിൽ നിരീക്ഷണം ശക്തമാക്കി. വനത്തിൽ ഗുഹപോലെയുള്ള ഒളിയിടങ്ങളുണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് ഇവയുടെ സ്ഥാനം തിരയുകയാണെന്നും സുരക്ഷാസേന അറിയിച്ചു.

രണ്ടോ മൂന്നോ ഭീകരർ വനത്തിലുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം. ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ 2 കരസേനാ ഓഫിസർമാരും ജമ്മു കശ്മീർ പൊലീസിലെ ഡിഎസ്പിയും ഒരു ജവാനും വീരമൃത്യു വരിച്ചിരുന്നു.

English Summary: Anantnag Encounter: Charred Body Recovered Near Hideout As Op Enters Day 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS