ADVERTISEMENT

കൊച്ചി∙ എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാ‌ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. 40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഇന്നു കാണുന്ന യവനിക രണ്ടാമതു ഷൂട്ട് ചെയ്തത്; കൂടുതൽ പ്രതിഫലം അന്ന് നെടുമുടി വേണുവിന്

ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു: മമ്മൂട്ടി

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ) എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ.

KG George, Selma George | File Photo: ROBERT VINOD / Manorama
കെ.ജി.ജോർജും ഭാര്യ സൽമാ ജോർജും (File Photo: ROBERT VINOD / Manorama)

സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മേയ് 24ന് തിരുവല്ലയിലായിരുന്നു കെ.ജി.ജോർജിന്റെ ജനനം. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്. തിരുവല്ല എസ്ഡി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും സിനിമാ സംവിധാനം കോഴ്സ് പൂർത്തിയാക്കി. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

കെ.ജി.ജോർജ് (Photo: Manorama Archives)
കെ.ജി.ജോർജ് (Photo: Manorama Archives)

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ൽ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ‘സ്വപ്നാടനം’ നേടി. മികച്ച തിരക്കഥയ്ക്ക് പമ്മൻ, കെ.ജി.ജോർജ് എന്നിവർക്കും പുരസ്കാരം ലഭിച്ചു. ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ തുടങ്ങിയവയാണ് ജോർജിന്റെ മറ്റു പ്രധാന ചിത്രങ്ങൾ. ഇവയിൽ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

കെ.ജി.ജോർജും ഭാര്യ സെൽമയും നടൻ സുകുമാരനും ഭാര്യ മല്ലികാ സുകുമാരനും ഒപ്പം. (Photo: Manorama Archives)
കെ.ജി.ജോർജും ഭാര്യ സെൽമയും നടൻ സുകുമാരനും ഭാര്യ മല്ലികാ സുകുമാരനും ഒപ്പം. (Photo: Manorama Archives)

ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിർമിച്ചത് കെ.ജി.ജോർജാണ്. 2003ൽ സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷനായിരുന്നു. 200ൽ ദേശീയ ഫിലിം അവാർഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ ജെ.സി.ഡാനിയേൽ പുരസ്കരത്തിന് അർഹനായി. 2006ൽ ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വർഷം പ്രവർത്തിച്ചു. മാക്ട ചെയർമാനായും പ്രവർത്തിച്ചു.

കെ.ജി.ജോര്‍ജും സൽമാ ജോർജും വിവാഹവേളയിൽ. നടൻ അടൂർ ഭാസി, നടി മല്ലിക എന്നിവർ സമീപം. (Photo: Manorama Archives)
കെ.ജി.ജോര്‍ജും സൽമാ ജോർജും വിവാഹവേളയിൽ. നടൻ അടൂർ ഭാസി, നടി മല്ലിക എന്നിവർ സമീപം. (Photo: Manorama Archives)
കെ.ജി.ജോർജ് (File Photo: Josekutty Panackal / Manorama)
കെ.ജി.ജോർജ് (File Photo: Josekutty Panackal / Manorama)
കെ.ജി.ജോർജ് (Photo: Manorama Archives)
കെ.ജി.ജോർജ് (Photo: Manorama Archives)
സംവിധായകൻ സത്യൻ അന്തിക്കാട്, ഗായിക കെ.എസ്.ചിത്ര എന്നിവർക്കൊപ്പം കെ.ജി.ജോർജ്. File Photo: Arun Sreedhar / Manorama
സംവിധായകൻ സത്യൻ അന്തിക്കാട്, ഗായിക കെ.എസ്.ചിത്ര എന്നിവർക്കൊപ്പം കെ.ജി.ജോർജ്. File Photo: Arun Sreedhar / Manorama
സംവിധായകൻ ഹരിഹരനൊപ്പം കെ.ജി.ജോർജ്. (Photo: Manorama Archives)
സംവിധായകൻ ഹരിഹരനൊപ്പം കെ.ജി.ജോർജ്. (Photo: Manorama Archives)
തിരക്കഥാകൃത്ത് ജോൺ പോളിനൊപ്പം കെ.ജി.ജോർജ്. (Photo: Manorama Archives)
തിരക്കഥാകൃത്ത് ജോൺ പോളിനൊപ്പം കെ.ജി.ജോർജ്. (Photo: Manorama Archives)
കെ.ജി.ജോര്‍ജ്, സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം. (File Photo: Josekutty Panackal / Manorama)
കെ.ജി.ജോര്‍ജ്, സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം. (File Photo: Josekutty Panackal / Manorama)
നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം കെ.ജി.ജോർജ്. (Photo: Manorama Archives)
നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം കെ.ജി.ജോർജ്. (Photo: Manorama Archives)

English Summary: Director KG George passed away 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com