ADVERTISEMENT

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അസോഷ്യേറ്റ് ജേർണലിന്റെയും (എജെഎൽ) യങ് ഇന്ത്യന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഡൽഹി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലെ 661.69 കോടിയുടെ വസ്തുവകകളും എജഎഎലിന്റെ 91.21 കോടി മൂല്യം വരുന്ന ഓഹരികളുമാണ് പിടിച്ചെടുത്തത്. 

അതേസമയം, വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പരാജയത്തിൽനിന്നു ശ്രദ്ധതിരിക്കാനുള്ള കേന്ദ്ര നീക്കമാണിതെന്ന് കോൺഗ്രസ് പ്രതികരിച്ചു. ‘‘ബിജെപിയുടെ സഖ്യകക്ഷികളായ – സിബിഐ, ഇഡി, ആദായനികുതി വിഭാഗം തുടങ്ങിയവർ എന്തൊക്കെ ചെയ്താലും പരാജയത്തെ തടുക്കാനാകില്ല. ഇത്തരം പ്രതികാര പ്രവർത്തികൾ കോൺഗ്രസിനെ ഭയപ്പെടുത്തില്ല’’ – കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസിലാണ് നടപടി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യൻ കമ്പനി ദിനപത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ഇഡി പരിശോധിച്ചത്. കേസിൽ ഇരുവരെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും ഇഡി ചോദ്യം ചെയ്തിരുന്നു. 

English Summary:

National Herald case: ED says it has attached assets worth Rs 751.9 crore in money laundering probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com