ADVERTISEMENT

ലക്നൗ∙ 75-കാരന്റെ മുഖത്ത് മഷിതേച്ച് ചെരിപ്പുമാല ധരിപ്പിക്കുകയും സ്വന്തം തുപ്പല്‍ നക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ടിക്ഹാര ഗ്രാമത്തിലാണു സംഭവം.  സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. 

വ്യാഴാഴ്ചയാണ് സംഭവം. മൊഹബത്ത് അലി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. അദ്ദേഹത്തിന്റെ മുഖം മഷിപുരട്ടി കറുപ്പിച്ച നിലയിലായിരുന്നു എന്ന് പോലീസ് അറിയിച്ചു. കൂടാതെ സ്വന്തം തുപ്പൽ നിർബന്ധിച്ച് നക്കിപ്പിക്കുകയും ചെയ്തു. 

സംഭവവുമായി ബന്ധപ്പെട്ട് സഫര്‍, അമന്‍ പാണ്ഡെ, അഖിലേഷ് സഹ്നി, ഘന്‍ശ്യാം തിവാരി എന്നിവരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. അന്യായമായി തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, മനപ്പൂര്‍വം അപമാനിക്കല്‍, വീടുതകര്‍ക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു. മൊഹബത്ത് അലി തന്റെ മകളുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചെന്നാരോപിച്ച് ഒരാള്‍ പരാതി നല്‍കിയിരുന്നതായും അതിനു ശേഷമാണ് ആക്രമണം നടന്നതെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com