‘സ്ഫോടനത്തിൽ വാഹനം ആകാശത്തേക്ക് ഉയർന്നുപൊങ്ങി; വലിയ ഉയരത്തിൽ തീജ്വാലകൾ, മാവ് കരിഞ്ഞുണങ്ങി’
Mail This Article
കൊച്ചി∙ തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായത് വൻ സ്ഫോടനമെന്ന് റിപ്പോർട്ട്. സ്ഫോടനവസ്തുക്കൾ കൊണ്ടുവന്ന വാഹനം സ്ഫോടനത്തിന്റെ ആഘാതത്തിൽ ആകാശത്തേക്ക് ഉയർന്നു പൊങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വലിയ ഉയരത്തിൽ തീജ്വാലകൾ ഉയർന്നതോടെ സമീപത്തു നിന്ന മാവ് കരിഞ്ഞുണങ്ങി. തോട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കാറും കത്തിനശിച്ചു.
Read more: ‘ഭൂമികുലുക്കം പോലെ തോന്നി; 2 കി.മീ ദൂരം വരെ ആഘാതം’; വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട്
പുതിയകാവ് ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് വസ്തുക്കൾ എത്തിച്ചത്. തെക്കുംഭാഗം ഭാഗത്തെ വെടിക്കെട്ടാണ് ഇന്നലെ നടന്നത്. വടക്കുംഭാഗം ഭാഗത്തെ വെടിക്കെട്ടിനുള്ള വസ്തുക്കൾ കൊണ്ടുവന്ന വാഹനമടക്കമാണ് കത്തി നശിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു.