ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി മൂന്നുപേരെ ശുപാർശ ചെയ്തുകൊണ്ട് സർക്കാർ സമർപ്പിച്ച പട്ടിക ഗവർണർ മടക്കി അയച്ചു. നിയമനത്തിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണു നടപടി. സർക്കാർ വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. സ്വകാര്യ കോളജിൽനിന്നു വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു മാധ്യമ പ്രവർത്തകനെയും കമ്മിഷണർമാരായി നിയമിക്കണമെന്നാണു സർക്കാർ ശുപാർശ ചെയ്തത്. 

Read Also: നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 203.9 കോടി അനുവദിച്ചെന്ന് ധനമന്ത്രി; കേന്ദ്രത്തിന്റെ 763 കോടി കുടിശിക

സുപ്രീംകോടതി വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നു ഗവർണർക്കു പരാതി ലഭിച്ചിരുന്നു. അർധ ജുഡീഷ്യൽ അധികാരമുള്ള വിവരാവകാശ കമ്മിഷനിൽ കാര്യക്ഷമമായും നീതിപൂർവമായും പ്രവർത്തിക്കാൻ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

നിയമം, സയൻസ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ്, ജേർണലിസം, സാമൂഹിക സേവനം, ഭരണരംഗം  എന്നീ മേഖലകളിൽ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവിയിലേക്കു പരിഗണിക്കപ്പെടേണ്ടതെന്നാണു ‌വ്യവസ്ഥ ചെയ്തിട്ടുള്ളത്. മൂന്നു വർഷമാണു വിവരാവകാശ കമ്മിഷണർമാരുടെ കാലാവധി.

English Summary:

Governor denied list of Information Commissioners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com