വണ്ടി ഇടിക്കുമ്പോൾ 'എന്റെ മുടിപ്പുര അമ്മച്ചിയേ...' എന്നാണ് ജഗതി നിലവിളിക്കുന്നത്. മുടിപ്പുര അമ്മച്ചി തെക്കൻ തിരുവിതാംകൂറിലാണ്. കൊയ്ത്തു കഴിഞ്ഞ വയലിൽ ഓല കൊണ്ടുള്ള മുടിപ്പുര കെട്ടി ഭഗവതിയെ കുടിയിരുത്തി ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം നടക്കാറുണ്ട്. മുടിപ്പുര അമ്മച്ചിയേ... എന്ന് നാട്ടുകാർ ഭക്തിയോടെ വിളിക്കും. എന്തെങ്കിലും ഏനക്കേടുണ്ടാകുമ്പോൾ എന്റെ മുടിപ്പുര അമ്മച്ചിയേ... എന്നു സങ്കടത്തോടെ വിളിക്കും. (എന്റെ ഗുരുവായൂരപ്പാ എന്നത് സിനിമയിലാണ് കണ്ടുവന്നത്). ജഗതിയിലും ഉണ്ട് മുടിപ്പുര. തെക്കൻ തിരുവിതാംകൂർ ഭാഷയുടെ ഒരു വിജ്ഞാന നിഘണ്ടു ആയി തുടരുന്ന കാലത്താണ് വാഹനാപകടത്തിൽ അദ്ദേഹത്തിന് ശബ്ദം നഷ്ടമായത്. നഷ്ടം ഭാഷയ്ക്കായായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com