ഒരു മനുഷ്യനോടു തോന്നാവുന്ന മുഴുവൻ നീരസവും മീനാക്ഷിയാശാട്ടിയുടെ ആ മൂളലിൽ നിറഞ്ഞു. കാലപുരുഷൻ സംസാരിച്ചുനിർത്തിയിട്ട് അധികനേരമായിട്ടില്ല. കഴിഞ്ഞയാഴ്ച കണ്ടുമുറിഞ്ഞ കൗരവസഭയിലെ കാഴ്ചകൾ തുടരാൻ തുടങ്ങിയിട്ടേയുള്ളൂ. കാലം എൺപതുകളുടെ അവസാനം. സ്വീകരണമുറിയിലെ പ്രേക്ഷകർ ഇരുപതിലേറെ വരും അയൽപക്കങ്ങളിൽനിന്നും മറ്റുമായി. അൽപം ദൂരെ നിന്നെത്തുന്ന ഗോപാലനാശാൻ കസേരയിലും മീനാക്ഷിയാശാട്ടി അരികിൽ വീതിയുള്ള ജനാലപ്പടിയിലുമാണ് ഇരിക്കുക. എഴുത്തുപള്ളിക്കൂട്ടത്തിൽ അക്ഷരം പഠിക്കാനെത്തുന്ന കുട്ടികളേ അവർക്കു മക്കളായുള്ളൂ. അതിൽ ചിലരും നിലത്തു ചടഞ്ഞിരിക്കുന്ന പ്രേക്ഷകഗണത്തിലുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com