ഷർമിളയ്ക്ക് ഇപ്പോൾ സ്വന്തമായി കാറുണ്ട്. റജിസ്ട്രേഷൻ നമ്പർ ലഭിച്ചാൽ ഷർമിള ടാക്സി ഡ്രൈവറാകും. വനിതകൾ മാത്രം ഡ്രൈവർമാരായ ഒരു ടാക്സി സർവീസ് ഏജൻസിയാണു ഷർമിളയുടെ അടുത്ത ലക്ഷ്യം. കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറായി തമിഴ്നാട്ടിലും കേരളത്തിലും താരമായ മലയാളിയായിരുന്നു 24 വയസ്സുകാരിയായ കോയമ്പത്തൂർ വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി–മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകൾ. ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നു സോമനൂരിലേക്കുള്ള 20–എ ടൗൺ സ്വകാര്യ ബസിലെ ഡ്രൈവറായി കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു ഷർമിള ജോലിയിൽ പ്രവേശിച്ചത്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com