Premium

മഴയില്‍നിന്ന് അണുതൈലം; രാജ്യങ്ങളുടെ ശത്രുത മാറ്റിയ, കർക്കടക ചികിത്സയുടെ ‘അദ്ഭുത സമാജം’

HIGHLIGHTS
  • കൊച്ചി രാജാവും സാമൂതിരിയും പണ്ടൊന്നു പിണങ്ങി. അതോടെ കിരീടം മടിയിൽ വച്ചായി കൊച്ചിരാജാവിന്റെ ഭരണം. അതിനു കാരണവുമുണ്ട്. ഈ പിണക്കമൊരു ‘ചെറു’തുരുത്തിച്ചികിത്സയിലൂടെ പരിഹരിച്ചത് കേരളത്തിന്റെ ആയുർവേദ സമാജമാണ്. ആയുർവേദ ചികിത്സാ പുണ്യവുമായി കർക്കടകമിങ്ങെത്തുമ്പോൾ, ആ ചികിത്സയെ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്ന സമാജത്തിന്റെ ചരിത്രം സംസ്ഥാനത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. അധികമാർക്കും അറിയാത്ത കഥ കൂടിയാണത്...
ayurveda-treatement
കേരളീയ ആയുർവേദ സമാജത്തിലെ ചികിത്സകളിലൊന്ന് (Photo Credit: Keraleeya Ayurveda Samajam Official Website )
SHARE

രാജ്യങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ ആയുർവേദത്തിനു കഴിയുമോ? ആയുർവേദത്തിന്റെ മണ്ണായ കേരളത്തിൽ നയതന്ത്രവും രാജതന്ത്രവും സമം ചാലിച്ചൊരു ലേപന ചികിത്സ നടന്നിട്ടുണ്ടെന്നു പറഞ്ഞാൽ അദ്ഭുതം കൂറരുത്. ആ ചികിത്സ നടത്തിയ സ്ഥാപനം സ്വീകരിച്ച പേരിനും കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഐക്യ കേരളം എന്ന സങ്കൽപം വരുന്നതിന് മുൻപ്, ഇതേ കേരളം കൊച്ചിയും മലബാറും തിരുവിതാംകൂറുമായി വാണ രാജഭരണ കാലത്ത് കേരളീയ ആയുർവേദ സമാജം എന്ന് സ്വയം പേരിട്ട ആയുർവേ ചികിത്സാ കേന്ദ്രമാണത്. ആ ചികിത്സാ കേന്ദ്രം പരിഹരിച്ചതോ, മലബാർ –കൊച്ചി രാജ്യങ്ങൾ തമ്മിലുള്ള തർക്കവും. ലോകം ആയുർവേദ ചികിത്സയുടെ സൗഖ്യം തേടുന്ന കർക്കടക മാസം എത്തിക്കഴിഞ്ഞു. ഒരു പക്ഷേ കർക്കടകചര്യയുടെ പ്രാധാന്യം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനും മുന്നിൽ നിന്നത് ഇതേ ആയുർവേദ സമാജമാണ്. ഓരോ വർഷവും നിളയുടെ തീരത്ത് ചികിത്സ തേടിയെത്തുന്ന വിഐപികളുടെ നീണ്ട നിരതന്നെ സാക്ഷ്യം. യുദ്ധം പിടിച്ചു നിർത്തിയ ആ ചികിത്സയുടെ കഥ വായിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS