ഭാവിയിലെ നിധിയെന്നും കാലഹരണപ്പെടാത്ത കലാസൃഷ്ടിയെന്നുമൊക്കെയുള്ള പേരുമായി രംഗത്തെത്തിയ എൻഎഫ്ടി (നോൺ–ഫഞ്ചിബിൾ ടോക്കൺ) കൂപ്പുകുത്തിയിരിക്കുകയാണ്. ലക്ഷങ്ങളും കോടികളും എറിഞ്ഞു വാങ്ങിക്കൂട്ടിയ എൻഎഫ്ടികൾ സമ്മാനമില്ലാത്ത ഓണം ബംപർ പോലെയായി മാറി. പുതിയ റിപ്പോർട്ടുകൾ പ്രകാരം 73,257 എൻഎഫ്ടി ശേഖരത്തിലെ 69,795 എണ്ണത്തിനും വിപണി വില പൂജ്യമാണ്. എതേറിയം എന്ന ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു എൻഎഫ്ടി ഇടപാടുകൾ കൂടുതലും. എൻഎഫ്ടി വാങ്ങിക്കൂട്ടിയ 95% ആളുകളും അവ വിട്ടു കഴിഞ്ഞു. 2.3 കോടി ആളുകളുടെ കൈവശമുള്ള എൻഎഫ്ടിക്ക് ഇപ്പോൾ വിപണിമൂല്യം ഒന്നുംതന്നെയില്ല. സമ്പന്നരും പ്രശസ്തരും തുടങ്ങി സാധാരണക്കാർക്കു വരെ മുടക്കിയ പണം നഷ്ടപ്പെട്ട സ്ഥിതിയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com