Premium

തലേ ദിവസം ‘ആ ബന്ധു’ പാർലറിൽ വന്നു, എക്സൈസ് തിരഞ്ഞതും ആ ബാഗ്; ഇനി ഞാനെങ്ങനെ ജീവിക്കും!

HIGHLIGHTS
  • എക്സൈസ് പിടിച്ചെടുത്ത പാക്കറ്റിൽ ലഹരി മരുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ജയിൽ മോചിതയായ ചാലക്കുടിയിലെ ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി മനസു തുറന്നപ്പോൾ...
sheela sunny-3
ഷീല സണ്ണി. ചിത്രം: ജീജോ ജോൺ∙മനോരമ
SHARE

‘‘ചെയ്യാത്ത തെറ്റിന് 72 ദിവസമാണു ഞാൻ ജയിലിൽ കഴിഞ്ഞത്. ലഹരിമരുന്ന് എന്താണെന്നു പോലും അറിയില്ല. സാധാരണ വീട്ടമ്മയാണ്. ശത്രുക്കളില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനു വേണ്ടിയാണ് എന്നെ കുടുക്കിയതെന്ന് അറിയണം’’. എൽഎസ്‌ഡി ലഹരിമരുന്നുമായി പിടികൂടിയെന്ന കേസിൽ രണ്ടര മാസം ജയിലിൽ കഴിഞ്ഞ ശേഷമുള്ള ചാലക്കുടി സ്വദേശി നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയുടെ ചോദ്യം എക്സൈസ് വകുപ്പിനോടാണ്. ലഹരിക്കേസിൽ ഉൾപ്പെട്ടതോടെ ചാലക്കുടി പ്രധാന പാതയിലെ ടൗൺ ഹാളിനു സമീപമുള്ള ഷീലയുടെ ‘ഷീ സ്റ്റൈൽ’ ബ്യൂട്ടിപാർലർ അടച്ചുപൂട്ടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS