Premium

‘കൊല്ലരുതേ...’: അവസാനം വരെ അപേക്ഷിച്ചു; സരിദേവിയുടെ ജീവനെടുത്ത് സിംഗപ്പുർ; ഈ ‘ശിക്ഷ’ എന്തിന്?

HIGHLIGHTS
  • വധശിക്ഷ നൽകി വേണോ ഒരു രാജ്യത്തെ ലഹരിമരുന്നിൽനിന്നു മുക്തമാക്കേണ്ടത്? അതെയെന്നാണ് സിംഗപ്പുർ നൽകുന്ന ഉത്തരം. മാത്രവുമല്ല, 20 വർഷത്തിനിടെ ഇതാദ്യമായി ഒരു വനിതയെ രാജ്യത്തു വധശിക്ഷയ്ക്കു വിധേയയാക്കിയിരിക്കുന്നു. ഏതാനും ഗ്രാം ലഹരിമരുന്ന് കയ്യിൽ വച്ചതിന് വധശിക്ഷ നൽകുന്ന ‘കാടൻ’ രീതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും രംഗത്തുണ്ട്. എന്നിട്ടും എന്താണ് ഇക്കാര്യത്തിൽ സിംഗപ്പുർ പിന്നോട്ടില്ലാത്തത്?
SINGAPORE-Death-Penalty
ലഹരിക്കടത്തിന്റെ പേരിൽ 2005ല്‍ സിംഗപ്പുരിൽ വധശിക്ഷയക്കു വിധേയനായ ഓസ്ട്രേലിയൻ പൗരൻ ങുയെൻ ടുവോങ്ങിനെ അനുസ്മരിക്കുന്ന ചടങ്ങിൽ, ആംനസ്റ്റി ഇന്റർനാഷനൽ പ്രതിനിധി പോസ്റ്റർ സ്ഥാപിക്കുന്നു. സിഡ്നിയിൽനിന്നുള്ള ദൃശ്യം. വിദേശികൾ ഉൾപ്പെടെയാണ് ലഹരിക്കടത്തിന്റെ പേരിൽ സിംഗപ്പുരിൽ വധശിക്ഷയ്ക്കു വിധേയമായിട്ടുള്ളത് (Photo by GREG WOOD / AFP)
SHARE

2016 ൽ അറസ്റ്റിലാകുമ്പോൾ 38 വയസ്സാണ് സരിദേവിക്ക്. സിംഗപ്പുർ സ്വദേശി. വളരെക്കാലമായി ലഹരിമരുന്നിന് അടിമ. 2014 ലാണ് ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. 2016 ജൂൺ 17ന് സരിദേവിയുടെ താമസസ്ഥലം സിംഗപ്പുരിലെ സെൻട്രൽ നാർക്കോട്ടിക്സ് ബ്യൂറോ അധികൃതർ റെയ്ഡ് ചെയ്തു. ഇതിനു മുൻപ് മുഹമ്മദ് ഹൈക്കൽ ബിൻ അബ്ദുല്ല എന്ന മലേഷ്യൻ വംശജനെ അധികൃതർ അറസ്റ്റു ചെയ്യുകയും അയാളിൽനിന്ന് 16,000 രൂപയുടെ സിംഗപ്പുർ ഡോളർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സരിദേവിയുടെ താമസസ്ഥലത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് സരിദേവിയുടെ മുറിയിലെത്തിയെങ്കിലും തങ്ങളെ ഇവര്‍ ഏറെനേരം പുറത്തു നിർത്തിച്ചെന്ന് അധികൃതർ പറയുന്നു. തന്റെ പക്കലുണ്ടായിരുന്ന ലഹരിമരുന്ന് പതിനാറാം നിലയിലുള്ള വീടിന്റെ അടുക്കളയുടെ ജനാല വഴി താഴേക്ക് എറിഞ്ഞു കളയാനായിരുന്നു ഇവർ ഈ സമയം എടുത്തത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. സരിദേവിയുടെ മുറിയിൽനിന്ന്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS