Premium

നായിഡുവിന് എൻടിആറിന്റെ ‘ശാപം’! ആന്ധ്ര ജയിക്കാൻ ഈ ‘എപി സ്കിൽസ്’ മതിയോ? ‘ബിജെപി അറിയാതെ അറസ്റ്റ് നടക്കുമോ?’

HIGHLIGHTS
  • ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച് വൈഎസ്ആർസിപി (വൈസിപി) നേതാവും നടിയുമായ റോജ തുള്ളിച്ചാടി, മധുരം വിതരണം ചെയ്തു. ആന്ധ്ര മുൻ മുഖ്യമന്ത്രി എൻടിആറിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി അദ്ദേഹത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. എന്തുകൊണ്ടാണ് ടിഡിപി സ്ഥാപകന്റെ അറസ്റ്റിൽ ഒരു വിഭാഗത്തിന് ഇത്രയേറെ ആഹ്ലാദം?
  • എന്തിനാണ് നായിഡു അറസ്റ്റിലായത്? ഇത് നായിഡുവിനെ രാഷ്ട്രീയപരമായി സഹായിക്കുമോ? എന്താണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ മനസ്സിൽ? കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അറസ്റ്റുമായി ബന്ധമുണ്ടോ?
Chandrababu-Naidu
അഴിമതിക്കേസിൽ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ജയിലിലേക്കു പോകുന്നതിനിടെ അണികൾക്കു നേരെ വിജയചിഹ്നം കാണിക്കുന്ന ചന്ദ്രബാബു നായിഡു (PTI Photo)
SHARE

2023 സെപ്റ്റംബർ‌ 10 ന് എൻ.ചന്ദ്രബാബു നായിഡ‍ുവിന്റെയും ഭുവനേശ്വരിയുടെയും 42–ാം വിവാഹവാർഷികമായിരുന്നു. അന്ന് ഒരുമിച്ച് ക്ഷേത്രദർശനം നടത്താനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ തലേന്ന് ആന്ധ്ര പ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി), സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ നായിഡുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വെളുപ്പിന് മൂന്നിനാണ് അവസാനിച്ചത്. നായിഡു പിന്നീട് ആശുപത്രിയിലേക്ക്. അവിടെനിന്ന് നാലരയോടെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. വെളുപ്പിന് ആറുമണിയോടെ ആന്ധ്രയെ പ്രക്ഷുബ്ധമാക്കിയ ആ വാർത്തയെത്തി. 371 കോടി രൂപയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡ‍ുവിനെ അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത നായി‍ഡു ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും നായിഡുവിന്റെ അറസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്ന് ഉറപ്പാണ്. കാരണം ഏതാനും മാസങ്ങൾ മാത്രമാണ് ഇനി ലോക്സഭ–ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്. എന്തിനാണ് നായിഡു അറസ്റ്റിലായത്?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS