Premium

നിപ്പയ്ക്കും വാക്സീൻ വരും, മരുന്നും അകലെയല്ല; വൈറസ് ജനിതകഘടന മാറിയോ? സെപ്റ്റംബറിൽ എന്തുകൊണ്ട് രോഗബാധ?

HIGHLIGHTS
  • മൂന്നാം തവണയും നിപ്പ ഭീതിയിൽ കേരളം; ഈ രോഗബാധ നേരിടാൻ കേരളം സജ്ജമാണോ?
  • നിപ്പ വൈറസിന് എന്തു മാറ്റമാണു വന്നത്, എന്തുകൊണ്ടാണ് നിശ്ചിത ഇടവേളകളിൽ നിപ്പ വരുന്നത്?
  • നിപ്പയ്ക്കെതിരെ മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയം കണ്ടോ? 2018 ൽ നിപ്പ പ്രതിരോധിച്ച കേരള ആരോഗ്യ വകുപ്പിലെ സംഘത്തിലെ പ്രധാനി, അന്നത്തെ അഡിഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ സംസാരിക്കുന്നു.
nipah-file-1
നിപ്പ വൈറസ് ബാധിച്ചുള്ള മരണത്തെത്തുടർന്ന് കോഴിക്കോട് പൊലീസ് റോഡ് അടച്ചപ്പോൾ. (ഫയൽ ചിത്രം∙മനോരമ)
SHARE

കേരളം വീണ്ടും നിപ രോഗബാധയുടെ ഭീതിയിൽ. മരുന്നില്ലാത്ത രോഗം എന്ന ഭീതി നിപ ഇപ്പോഴും നിലനിർത്തുന്നു. 2018 ലാണ് നിപ ആദ്യമായി കേരളത്തിൽ കണ്ടെത്തുന്നത്. ‘ഫ്രൂട്ട് ബാറ്റ്സ്’ വിഭാഗത്തിൽ പെടുന്ന വവ്വാലുകളിൽനിന്നാണ് അന്നു രോഗം പടർന്നത്. 2019 ലും 2021 ലും വീണ്ടും തലപൊക്കിയ നിപ ഭീതി 2023 ൽ വീണ്ടുമെത്തിയിരിക്കുന്നു. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചതോടെ ഇനി നിപ പ്രതിരോധത്തിന്റെ നാളുകൾ. എന്തുകൊണ്ടാണ് നിപ ഇടവേളകളിൽ കേരളത്തിൽ വീണ്ടും എത്തുന്നത്? നിപയ്ക്ക് എന്തുകൊണ്ടാണ് ഫലപ്രദമായ മരുന്നു കണ്ടെത്താൻ കഴിയാത്തത്? നിപ വാക്സീൻ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ എത്ര നാൾ വേണ്ടി വരും? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് കേരളത്തിൽ ഓരോരുത്തരും. ഭീതിയോടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS