കർപൂരി ഠാക്കൂർ ബിഹാർ മുഖ്യമന്ത്രി ആയിരിക്കെ മകൻ രാംനാഥിന് പതിവായി കത്തെഴുതിയിരുന്നു. ആ കത്തുകളിൽ മുഖ്യമായും 3 കാര്യങ്ങളാണ് ഉള്ളടങ്ങിയിരുന്നതെന്നാണ് രാംനാഥ് പറഞ്ഞിട്ടുള്ളത്. നിന്നെ സ്വാധീനിക്കാൻ ആരെയും അനുവദിക്കരുത്, പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ അത്യഗ്രഹം കൊണ്ട് അതിൽ വീഴരുത്, നീ കാരണം ഞാൻ അപമാനിക്കപ്പെടാൻ ഇടയാകരുത്. ലാളിത്യത്തിന്റെയും സാമൂഹിക നീതിയുടെ മിശിഹയായാണ് കർപൂരി ഠാക്കൂർ വാഴ്ത്തപ്പെട്ടത്. എംഎൽഎ എന്ന നിലയിൽ 1952ൽ വിദേശയാത്രയ്ക്കു പോയത് സുഹൃത്തിന്റെ കയ്യിൽ നിന്ന് കീറിയ കോട്ടു കടം വാങ്ങിയാണ്. ഇതു തിരിച്ചറിഞ്ഞ യുഗോസ്ലോവിയൻ ഭരണാധികാരി മാർഷൽ ടിറ്റോ ഠാക്കൂറിന് ഒരു കോട്ടു സമ്മാനിച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com