ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസങ്ങളിൽ റെയിൽവേ ഓഹരികളെല്ലാം വൻ കുതിപ്പിലായിരുന്നു. മിക്ക ഓഹരികളും വൻ നേട്ടമാണ് കൈവരിച്ചത്. എന്നാൽ ഫെബ്രുവരി ഒന്നിന് ശേഷം ഈ ഓഹരികളെല്ലാം താഴോട്ടു പോയി. എന്തായിരുന്നു കാരണം? ബജറ്റിൽ റെയിൽവേ വിഹിതം വർധിപ്പിച്ചെങ്കിലും നിക്ഷേപകരുടെ പ്രതീക്ഷ നിറവേറ്റാൻ വേണ്ടതൊന്നും നിർമലയുടെ കൈവശം ഉണ്ടായിരുന്നില്ല. അതോടെ ഓഹരികളും ഇടിഞ്ഞു. റെയിൽവേ, അടിസ്ഥാന സൗകര്യ മേഖലകൾക്കുള്ള മൂലധന വിഹിതം വർധിക്കുമെന്ന പ്രതീക്ഷകളോടെയാണ് 2024 ജനുവരിയിൽ ഈ മേഖലയിലെ ഓഹരി വ്യാപാരം കുതിച്ചുയർന്നത്. അതിനാൽതന്നെ സർക്കാർ കേന്ദ്രീകൃത പ്രഖ്യാപനങ്ങളും ഭാവി പദ്ധതികളുമാണ് റെയിൽവേ ഓഹരികളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതെന്ന് പറയാം. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്. കുറച്ചു വർഷങ്ങളായി രാജ്യത്ത് അതിവേഗ വികസനം നടക്കുന്നതും ഈ മേഖലയിൽ തന്നെ. പുതിയ ട്രെയിനുകൾ, അത്യാധുനിക കോച്ചുകൾ, സ്റ്റേഷനുകളുടെ വികസനം, സാങ്കേതിക പരിഷ്കാരങ്ങൾ, പുതിയ പദ്ധതികൾക്കായുള്ള സർവേകൾ തുടങ്ങിയവയെല്ലാം കൂടുതൽ സജീവമായതും കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണെന്ന് പറയാം. ഈ മുന്നേറ്റം റെയിൽവേ ഓഹരികളിലും പ്രകടമാണ്. റെയിൽവേയുമായി ബന്ധപ്പെട്ട, ലിസ്റ്റ് ചെയ്ത കമ്പനികൾ എണ്ണത്തിൽ കുറവാണെങ്കിലും ഓഹരികളെല്ലാം വിപണിയിൽ സ്ഥിരത നിലനിർത്തുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com